Category: Culture

HomeCulture

​”ഫിദലിൻ്റെ സ്കൂൾ വിദ്യാഭ്യാസകാലം തികച്ചും സംഭവ ബഹുലമായിരുന്നു. വിശ്രമമില്ലാത്ത ഊർജ്ജവും എന്തിലും ഒന്നാമനാകാനുള്ള വാശിയുമായിരുന്നു കുട്ടിയായ ഫിദലിൻ്റെ മുഖമുദ്ര. പുസ്തകപ്പുഴുവായ കായിക താരമെന്നാണ് ഫിദലിനെ സ്കൂളിൽ വിളിച്ചിരുന്നത്. കാരണം, ​പഠനത്തിലും കായികരംഗത്തും ഒരുപോലെ തിളങ്ങിയിരുന്ന കുട്ടിയായിരുന്നു ഫിദൽ. അക്കാദമിക കാര്യങ്ങളിൽ അതീവ താല്പര്യമുണ്ടായിരുന്ന അദ്ദേഹം മണിക്കൂറുകളോളം ചരിത്ര പുസ്തകങ്ങളും ജീവചരിത്രങ്ങളും വായിച്ചുതീർക്കുമായിരുന്നു. പ്രത്യേകിച്ച്, ക്യൂബൻ സ്വാതന്ത്ര്യസമര സേനാനിയായ ഹോസെ മാർട്ടിയുടെ കൃതികളും ആശയങ്ങളും ഇളം പ്രായത്തിൽ തന്നെ ഫിദലിൻ്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിരുന്നു” – ക്യൂബൻ വിപ്ലവകാരി …

മെക്സിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ടിയംഗവും ചിത്രകാരനുമായിരുന്ന ഡീഗോ റിവേറയായിരുന്നു ഫ്രിഡയുടെ ജീവിത പങ്കാളി. 1930 മുതല്‍ 1933 വരെയുള്ള കാലയളവില്‍ ഡീഗോ റിവേറയും ഫ്രിഡ കാലോയും അമേരിക്കന്‍ ഐക്യനാടുകളിലായിരുന്നു താമസം. ഈ കാലഘട്ടം ഫ്രിഡയുടെ രാഷ്ട്രീയ ധാരണകളെ കൂടുതല്‍ അഗാധമായി പുതുക്കിപ്പണിത ഘട്ടം കൂടിയായിരുന്നു. മഹാമാന്ദ്യത്തിന്‍റെയും സാമ്പത്തിക പ്രതിസന്ധിയുടെയും തീക്ഷ്ണ യാഥാര്‍ത്ഥ്യങ്ങള്‍ അമേരിക്കന്‍ മണ്ണില്‍വെച്ചുതന്നെ ഫ്രിഡ നേരിട്ടുകാണുകയും അനുഭവിക്കുകയുമായിരുന്നു.

കൊച്ചി മുസിരിസ് ബിനാലെയുടെ ‘ഇടം’ ക്യൂറേറ്റഡ് ഷോയിൽ പ്രദർശിപ്പിച്ചിരുന്ന ടോം വട്ടക്കുഴിയുടെ ‘മൃദ്വംഗിയുടെ ദുര്‍മൃത്യു’ എന്ന പെയിൻ്റിങ് ക്രിസ്തീയ വിശ്വാസത്തെ വ്രണപ്പെടുത്തി എന്ന് ആരോപിച്ച് ക്രിസ്തീയ സംഘടനകൾ പ്രതിഷേധിച്ചതിനെത്തുടർന്ന് ബിനാലെയുടെ ഒരു വേദി തന്നെ രണ്ടു ദിവസത്തേക്ക് അടച്ചിട്ടു. ക്രിസ്തുവിനെയും അന്ത്യ അത്താഴത്തെയും അപമാനിച്ചു എന്നാണ് ആരോപണം. എന്നാൽ ടോം വട്ടക്കുഴിയുടെ ചിത്രം യഥാർത്ഥത്തിൽ ആസ്വാദകനുമായി എന്താണ് കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത് ? ചിത്രം മതവിശ്വാസത്തെ വ്രണപ്പെടുത്തി എന്ന് പറയുന്നവർ ചിത്രത്തിൽ നിന്ന് എന്താണ് മനസിലാക്കിയത് ? ഒരു …

ജാതി എന്ന സാമൂഹ്യ യാഥാർത്ഥ്യത്തെ ഏറെക്കുറെ മറച്ചു പിടിക്കാനാണ് തമിഴ് സിനിമ ഇരുപതാം നൂറ്റാണ്ട് മുഴുവൻ ശ്രമിച്ചത്. ആദ്യകാല ദ്രവീഡിയൻ മൂവ്മെൻ്റുകൾ മുതൽ എം.ജി.ആർ-രജനീകാന്ത് തരംഗം വരെയും ജാതി വിഷയങ്ങളെ തമിഴ് സിനിമ ശ്രദ്ധാപൂർവം ഒഴിവാക്കിയിരുന്നു. സിനിമയെ അത്തരത്തിൽ സമീപിക്കാൻ മറ്റൊരു പൊളിറ്റിക്കൽ സ്പേസ് തമിഴ് സിനിമ നിർമിച്ചെടുക്കുകയും ചെയ്തു. ബ്രാഹ്മണാധിപത്യത്തിനെതിരായ വിമർശനങ്ങളെ ദ്രാവിഡ രാഷ്ട്രീയം സമർത്ഥമായി അവതരിപ്പിച്ചിരുന്നെങ്കിലും അതിൻ്റെ സിനിമാറ്റിക് രൂപം പലപ്പോഴും ജാതി യാഥാർത്ഥ്യങ്ങളെ ദ്രവീഡിയൻ സ്വത്വത്തിൽ ഉൾചേർക്കാനാണ് ശ്രമിച്ചത് – തമിഴ് ഇൻഡസ്ട്രിയിലെ …

മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന സിനിമാ അവാർഡ്‌ വേടനിലെത്തുമ്പോൾ റാപ്‌ മലയാളത്തിലാദ്യമായി തലയുയർത്തി നൽകുകയാണ്‌. സ്വന്തം വരികൾ പാടിയ ഗായകനായും ആ പ്രതിബദ്ധ കലാകാരൻ അംഗീകരിക്കപ്പെട്ടു. ശുദ്ധസംഗീതത്തിന്റെ മുരട്ടിൽ അടിമസമാനമായി വരിനിൽക്കുന്നവർക്ക്‌ പ്രതിരോധാത്മകത വേഗം തിരിച്ചറിയാൻ സാധിക്കണമെന്നില്ല. ലോലമായ പ്രണയാതുരതയും ഉള്ളുുപൊള്ളയായ ഫലിതങ്ങളും മാത്രം റാപ്‌ സംഗീതത്തിൽ ലയിപ്പിച്ച്‌ ശീലമുള്ളവർക്ക്‌ അതിവിശാല ഉള്ളടക്കമുള്ള പാർശ്വവൽകൃത രാഷ്ട്രീയം രുചിക്കണമെന്നില്ല – അനിൽകുമർ എ.വി എഴുതുന്നു

ടിപി രാജീവൻ്റെ കവിതകളിൽ സങ്കീര്‍ണ്ണതകളെല്ലാം മാറിനിൽക്കുന്നു. കവിതയിലും നോവലിലും ലേഖനങ്ങളിലും കോളങ്ങളിലും സഞ്ചാര സാഹിത്യത്തിലും വിവര്‍ത്തനത്തിലുമെല്ലാം രാജീവന്‍ പിന്തുടര്‍ന്ന വഴി. വായനക്കാരനെ ക്ലേശിപ്പിക്കുന്ന എഴുത്തുകാരനല്ല രാജീവന്‍. കൂടുതല്‍ സുതാര്യതയിലേക്ക് ഒരാളെ നയിക്കാന്‍ പ്രാപ്തിയുള്ള സര്‍ഗ ഭാവനയുടെ ഉടമയായിരുന്നു. അടിത്തട്ട് വരെ തെളിഞ്ഞു കാണുന്ന ‘ലഗൂണ്‍’ പാതകളെയാണ് ഈ എഴുത്തുകാരന്‍ തുടക്കം മുതലേ ആവിഷ്‌ക്കരിച്ചു പോന്നിട്ടുള്ളത് – വി. മുസഫർ അഹമ്മദ് എഴുതുന്നു.

പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ സാഹിത്യലോകത്തിൽ രണ്ടു തരം ശരീരങ്ങളെ, ജീവനുള്ളതിനേയും ഇല്ലാത്തതിനേയും, അദ്ദേഹം ഉരകല്ലുകളായി ഉപയോഗിക്കുന്നു. തീർച്ചയായും ശരീരത്തിന്റെ ആഘോഷം (പ്രത്യേകിച്ചും പുരുഷ ശരീരത്തിന്റെ ആഘോഷം) അദ്ദേഹത്തിന്റെ പ്രധാന പ്രമേയമാണ്, ആവർത്തിക്കുന്നതുമാണ് – വി മുസഫർ അഹമ്മദ് എഴുതുന്നു

അനീതികൾക്കെതിരെ സ്ട്രീറ്റ് ആർട്ടിലൂടെ പ്രതിഷേധിക്കുന്ന കലാകാരനാണ് ബാങ്ക്സി. പലസ്തീനിലെ മനുഷ്യർക്കു വേണ്ടി ലണ്ടനിലെ റോയല്‍ കോര്‍ട്ട്സ് ഓഫ് ജസ്റ്റിസ് കോംപ്ലക്സില്‍ ബാങ്ക്സി അടുത്തിടെ വരച്ച ഒരു ചിത്രം അധികാരികളെ അസ്വസ്ഥപ്പെടുത്തുന്നതായിരുന്നു. പലസ്തീന് വേണ്ടി തെരുവിലിറങ്ങിയ 900 ആക്ടിവിസ്റ്റുകളെ ഭീകരവിരുദ്ധ നിയമം ചുമത്തി അറസ്റ്റ് ചെയ്തതിനെതിരെയായിരുന്നു ബാങ്ക്സിയുടെ ആ ചിത്രം. എന്നാൽ അധികം താമസിയാതെ ഉദ്യോഗസ്ഥർ ആ ചിത്രം മായ്ച്ചു കളയുകയാണുണ്ടായത്. കലാകാരരെയും അവർ പറയുന്ന രാഷ്ട്രീയത്തെയും ഭരണകൂടങ്ങൾ എക്കാലവും ഭയപ്പെടുന്നു എന്നതിൻ്റെ ഉദാഹരണമാണ് ബാങ്ക്സിയും അദ്ദേഹത്തിൻ്റെ ചിത്രങ്ങളും. …

മൂന്നാറിന്റെ നഗരചരിത്രവും വികസന ചരിത്രവും ഈ പുസ്തകത്തിൻ്റെ വിഷയങ്ങളാണ്. താനുൾപ്പെടെയുള്ള മനുഷ്യരുടെ നൂറ്റാണ്ടിന്റെ അടിമത്ത സമാനമായ ജീവിതത്തിന് കാരണക്കാരായ യൂറോപ്യരായ തോട്ടമുടമകൾ സൃഷ്ടിച്ച പ്രതിസന്ധികളെ സ്ഥിരോത്സാഹം കൊണ്ട് മറികടക്കാൻ കഴിഞ്ഞതും കഴിവും ശാസ്ത്രീയ ചിന്താഗതിയും നുറുങ്ങു വെട്ടം പോലുള്ള നന്മകളും ഈ പുസ്തകം കാണാതെ പോകുന്നില്ല. അതേ സമയം തോട്ടങ്ങൾക്കുള്ളിൽ അതിർത്തി ദൈവങ്ങളെ പ്രതിഷ്ഠിച്ച് തൊഴിലാളികളെ ദൈവങ്ങളുടെ നിരീക്ഷണത്തിൽ നിലനിർത്തി അവർ രക്ഷപ്പെട്ടു പോകുന്നത് തടയാനുള്ള തോട്ടമുടമകളുടെ കുബുദ്ധിയും മലങ്കാട് പറഞ്ഞുപോകുന്നു – പ്രഭാഹരൻ കെ. മൂന്നാറിൻ്റെ …

ജെല്ലിക്കെട്ടുകാർ, ഉരുവിൽ കടലിൽപ്പോവുന്ന പൊന്നാനിയിലെ മഞ്ചൂക്കാർ, ചവിട്ടുനാടകക്കാർ, വെളിച്ചപ്പാട്, പോക്കറ്റടിക്കാർ, മട്ടാഞ്ചേരിയിലെ സാറയും താഹയും, ഗോതുരുത്തും അവിടത്തെ മനുഷ്യരും അങ്ങിനെ എത്രയെത്ര ലോകങ്ങൾ! ഈ മനുഷ്യരെയെല്ലാം സുനിൽ സമീപിക്കുന്നതും അവരുടെ കഥകൾ കേൾക്കുന്നതും സഹജമായ മനുഷ്യസ്‌നേഹത്തോടെയും കാരുണ്യത്തോടെയുമാണ് – തുടുരും സിനിമയുടെ തിരക്കഥാകൃത്തും ഫോട്ടോഗ്രാഫറും ആർട്ടിസ്റ്റുമായ കെ.ആർ സുനിലിൻ്റെ ആദ്യ പുസ്തകം വെളിച്ചപ്പാടും പോക്കറ്റടിക്കാരും എന്ന പുസ്തകത്തിന് മോഹൻലാൽ എഴുതിയ അവതാരിക.

  • 1
  • 2

Join Us on
Whatsapp

get latest updates