Author: എം.എസ് ഷൈജു

Homeഎം.എസ് ഷൈജു
എം.എസ് ഷൈജു

എം.എസ് ഷൈജു

എഴുത്തുകാരൻ, കോളമിസ്റ്റ്, വ്യവസായ സംരംഭകൻ. ശരീഅത്ത്; സാമൂഹ്യപാഠങ്ങൾ, കനലടയാളങ്ങൾ, ഫലസ്തീൻ; തെരുവിൽ നിർത്തപ്പെട്ട ജനത, പഞ്ചാബിലെ പറുദീസകൾ, വിമൽ ( ബാലസാഹിത്യം) എന്നിവ പുസ്തകങ്ങള്‍.

പ്ലായ ജിറോണ്‍ ആക്രമണത്തിന് തൊട്ടുമുമ്പാണ് ഫിദല്‍ കാസ്‌ട്രോ ക്യൂബന്‍ വിപ്ലവത്തിൻ്റെ സോഷ്യലിസ്റ്റ് സ്വഭാവം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ആക്രമണത്തിലെ വിജയത്തിന് ശേഷം ഈ സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്ക് ജനങ്ങളുടെ ഇടയില്‍ കൂടുതല്‍ വേരോട്ടമുണ്ടായി. അമേരിക്കയുടെ മേധാവിത്വത്തിനേറ്റ ഈ തിരിച്ചടിയോടെ അമേരിക്കയുടെ പ്രതികാരവാഞ്ച പതിന്മടങ്ങ് ഇരട്ടിച്ചു. ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യത്വ ശക്തിയെ പ്രതിരോധിക്കാന്‍ ചെറിയൊരു ദ്വീപ് രാഷ്ട്രത്തിന് കഴിയുമെന്ന് തെളിയിക്കപ്പെട്ടത് ക്യൂബന്‍ ജനതയുടെ മനോവീര്യത്തെ വന്‍തോതില്‍ വര്‍ദ്ധിപ്പിച്ചു. ക്യൂബന്‍ ദേശീയ ബോധത്തെ അരക്കിട്ടുറപ്പിക്കുന്നതായിരുന്നു പ്ലായ ജിറോണ്‍ സംഭവം – ക്യൂബന്‍ …

സോഷ്യലിസ്റ്റ് ക്യൂബയുടെ നിര്‍മ്മിതി വിഭാവനം ചെയ്യപ്പെട്ടത് കേവലം സാമ്പത്തികവും സാമൂഹികവുമായ മാറ്റങ്ങള്‍ കൊണ്ട് മാത്രമായിരുന്നില്ല. നൂറ്റാണ്ടുകളായി അടിമത്തത്തിലും ചൂഷണത്തിലും കഴിഞ്ഞ ഒരു ജനതയുടെ ആത്മാഭിമാനത്തിന്റെ വീണ്ടെടുപ്പായിരുന്നു അത്. അമേരിക്കയുടെ ശക്തമായ ഉപരോധങ്ങളെയും ഭീഷണികളെയും അതിജീവിച്ച്, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക നീതി എന്നിവയില്‍ ലോകത്തിന് തന്നെ മാതൃകയായ ഒരു രാഷ്ട്രം പടുത്തുയര്‍ത്താന്‍ ഫിദല്‍ കാസ്‌ട്രോയ്ക്ക് കഴിഞ്ഞു.- ക്യൂബന്‍ വിപ്ലവകാരി ഫിദല്‍ കാസ്‌ട്രോയുടെ ജീവചരിത്ര പരമ്പരയുടെ അഞ്ചാം ഭാഗം

പത്ത് കൊല്ലത്തോളം നീണ്ട കൊടും പീഡനങ്ങള്‍ക്കും ഭയപ്പാടുകള്‍ക്കും ഒടുവില്‍ ഫിദല്‍ കാസ്‌ട്രോയുടെയും ധീരരായ സഖാക്കളുടെയും മുന്നില്‍ ഫുല്‍ജെന്‍സിയോ ബാറ്റിസ്റ്റയുടെ ഏകാധിപത്യ ഭരണകൂടം അടിയറവ് പറഞ്ഞു. സിയറ മാസ്ട്ര മലനിരകളില്‍ നിന്ന് ആരംഭിച്ച പോരാട്ടം ഒരു ചെറിയ അരുവി പുഴയായി മാറി ഒടുവില്‍ സമുദ്രത്തിലേക്ക് ചെന്ന് ചേരുന്നത് പോലെ ക്യൂബ മുഴുവന്‍ അലകള്‍ തീര്‍ത്ത ജനകീയ മുന്നേറ്റത്തിൻ്റെ സാഗരമായി മാറി. അഴിമതിയും കൊള്ളയും കൊണ്ട് പൊറുതിമുട്ടിയ ക്യൂബന്‍ ജനത ഫിദലിൻ്റെ വിപ്ലവ സേനയായ ‘ജൂലൈ 26 മൂവ്മെൻ്റിന്’ പിന്നില്‍ …

ആദ്യ കൂടിക്കാഴ്ചയില്‍ത്തന്നെ ഇരുവരും തമ്മില്‍ മണിക്കൂറുകളോളം രാഷ്ട്രീയവും ലാറ്റിനമേരിക്കന്‍ വിപ്ലവങ്ങളും ചര്‍ച്ച ചെയ്തു. ഫിദല്‍ കാസ്‌ട്രോയുടെ ക്യൂബന്‍ മോചന പദ്ധതികളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും വിപ്ലവത്തോടുള്ള ആത്മാര്‍ത്ഥതയും ചെ ഗുവേരയെ ആകര്‍ഷിച്ചു. അനീതിക്കെതിരെ പോരാടാനുള്ള ഉറച്ച മനസുള്ള ഫിദല്‍ കാസ്‌ട്രോയെന്ന വിപ്ലവകാരിയെ കമ്മ്യൂണിസ്റ്റ് ആശയങ്ങളിലേക്ക് ഉറപ്പിച്ചത് ചെഗുവേരയായിരുന്നു. മാര്‍ക്സും ഏംഗല്‍സും വിഭാവനം ചെയ്ത ചൂഷണമുക്തമായ ഒരു സാമൂഹിക ക്രമത്തിൻ്റെ സാക്ഷാത്കാരത്തിനായുള്ള അഭിവാഞ്ച ആ സൗഹൃദത്തെ ആഴമുള്ളതാക്കി മാറ്റി.

മൊണ്‍കാഡാ ബാരക്, സാൻ്റിയാഗോ ഡി ക്യൂബയിലെ രണ്ടാമത്തെ വലിയ സൈനിക ക്യാമ്പായിരുന്നു. അതിനെ ആക്രമിച്ച് ആയുധങ്ങള്‍ പിടിച്ചെടുക്കാനും, തുടര്‍ന്ന് ജനങ്ങളെ പങ്കെടുപ്പിച്ച് രാജ്യവ്യാപകമായ ഒരു വിപ്ലവത്തിന് തിരികൊളുത്താനുമായിരുന്നു ഫിദലിൻ്റെയും അനുയായികളുടെയും പദ്ധതി. ഏകദേശം 135ഓളം വിപ്ലവകാരികള്‍ ഈ ധീരമായ ദൗത്യത്തില്‍ പങ്കെടുത്തു. എന്നാല്‍, കര്‍ശനമായ സൈനിക സുരക്ഷയും അപ്രതീക്ഷിതമായ ചില തടസ്സങ്ങളും കാരണം ആക്രമണം പരാജയപ്പെട്ടു. സൈനിക ശക്തിയില്‍ ഏറെ മുന്നിലായിരുന്ന ബാറ്റിസ്റ്റയുടെ സൈന്യത്തിൻ്റെ പ്രതിരോധത്തിന് മുന്നില്‍ വിപ്ലവകാരികള്‍ക്ക് പിന്തിരിയേണ്ടി വന്നു – ക്യൂബൻ വിപ്ലവകാരി ഫിദൽ …

​”ഫിദലിൻ്റെ സ്കൂൾ വിദ്യാഭ്യാസകാലം തികച്ചും സംഭവ ബഹുലമായിരുന്നു. വിശ്രമമില്ലാത്ത ഊർജ്ജവും എന്തിലും ഒന്നാമനാകാനുള്ള വാശിയുമായിരുന്നു കുട്ടിയായ ഫിദലിൻ്റെ മുഖമുദ്ര. പുസ്തകപ്പുഴുവായ കായിക താരമെന്നാണ് ഫിദലിനെ സ്കൂളിൽ വിളിച്ചിരുന്നത്. കാരണം, ​പഠനത്തിലും കായികരംഗത്തും ഒരുപോലെ തിളങ്ങിയിരുന്ന കുട്ടിയായിരുന്നു ഫിദൽ. അക്കാദമിക കാര്യങ്ങളിൽ അതീവ താല്പര്യമുണ്ടായിരുന്ന അദ്ദേഹം മണിക്കൂറുകളോളം ചരിത്ര പുസ്തകങ്ങളും ജീവചരിത്രങ്ങളും വായിച്ചുതീർക്കുമായിരുന്നു. പ്രത്യേകിച്ച്, ക്യൂബൻ സ്വാതന്ത്ര്യസമര സേനാനിയായ ഹോസെ മാർട്ടിയുടെ കൃതികളും ആശയങ്ങളും ഇളം പ്രായത്തിൽ തന്നെ ഫിദലിൻ്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിരുന്നു” – ക്യൂബൻ വിപ്ലവകാരി …

നിലവിലെ വൈദ്യുതി പ്രതിസന്ധി ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് കേരളത്തിന് സമ്മാനിക്കാൻ പോകുന്നത്. വൈദ്യുതിയുടെ ലഭ്യതക്കുറവും ഉയർന്ന നിരക്കും കേരളത്തിലെ വ്യവസായ മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ് നൽകിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് വലിയ നിലയിൽ ചെറുകിട വ്യവസായങ്ങൾ കേരളത്തിൽ ആരംഭിച്ചിരുന്നു. കേരളത്തിൻ്റെ തനത് വരുമാനത്തെ വർദ്ധിപ്പിക്കാൻ ഇവ വലിയ സംഭാവനകൾ നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇത്തരം ചെറുകിട-ഇടത്തരം വ്യവസായങ്ങൾ വൈദ്യുതി പ്രതിസന്ധി മൂലം പൂർണ്ണമായി നിശ്ചലമാകാൻ സാധ്യതയുണ്ട്.

ഗാന്ധിയും നെഹ്‌റുവും അംബേദ്‌കറും ഇന്ത്യയെ ഒരു ഉദ്ദേശ്യപൂർവ്വമായ കൂട്ടായ്മയായി കണ്ടപ്പോൾ, സവർക്കറും ഗോൾവാൾക്കറും അതിനെ ഒരു വംശീയ സ്വത്വമായി ചുരുക്കിക്കെട്ടാനാണ് ശ്രമിച്ചത്. ഇന്നും ഇന്ത്യയിൽ തുടരുന്ന സാംസ്കാരിക, രാഷ്ട്രീയ സംഘർഷങ്ങളുടെ വേരുകൾ ഈ രണ്ട് ചിന്താധാരകൾ തമ്മിലുള്ള അടിസ്ഥാനപരമായ ഈ വൈരുധ്യത്തിലാണ് കിടക്കുന്നത്. മിത്തുകളെയും ചരിത്രത്തെയും സമർത്ഥമായി കൂട്ടിയിണക്കിക്കൊണ്ടുള്ള ഹിന്ദുത്വ ദേശീയതയുടെ കടന്നുകയറ്റം ഇന്ത്യൻ ജനാധിപത്യത്തിൻ്റെ ബഹുസ്വരതയ്ക്കും അഖണ്ഡതയ്ക്കും മേൽ ഏൽപിച്ച് കൊണ്ടിരിക്കുന്ന എല്ലാ പരിക്കുകളുടെയും സൈദ്ധാന്തിക കാരണക്കാർ സവർക്കറും ഗോൾവാൾക്കറും തന്നെയാണ്.

മാർക്സിസത്തോട് സഹകരിക്കാൻ പറ്റാത്ത വിധം തീവ്രമായ മതവിശ്വാസങ്ങൾക്കെല്ലാം ഉറപ്പായും ജനാധിപത്യത്തെയും മതേതരത്വത്തെയുമടക്കം മറ്റെല്ലാ സാമൂഹിക പ്രത്യയശാസ്ത്രങ്ങളെയും നിരാകരിക്കേണ്ടി വരും. മറിച്ച് പറഞ്ഞാൽ, അവയോടൊക്കെ സഹകരിക്കാൻ പറ്റുന്ന ഏത് മത വിശ്വാസിക്കും മാർക്സിസത്തോടും സഹകരിക്കാൻ പറ്റും. പറ്റില്ലെന്ന ശാഠ്യം മത വീക്ഷണമല്ല, മതം കൊണ്ട് മാർക്സിസത്തെ പ്രതിരോധിക്കാൻ ശ്രമിക്കുന്ന ഏതൊരു രാഷ്ട്രീയ വീക്ഷണവും തീവ്രവാദം മാത്രമാണ് – എം എസ് ഷൈജു എഴുതുന്നു

ഖത്തർ പുലർത്തുന്ന പലസ്തീൻ നയം മറ്റ് മിഡിൽ ഈസ്റ്റ് അറബ് രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. സകർമ്മകമായ നിലപാടുകളാണ് ഖത്തറിനുള്ളത്. നേർക്ക് നേരെ പലസ്തീൻ വിഷയങ്ങളിൽ അവർ ഇടപെടുന്നു. ഹമാസിനെ പിന്തുണക്കുക എന്നത് ഖത്തർ ഒരു പ്രത്യക്ഷ നയമായി തന്നെ സ്വീകരിച്ചിരിക്കുകയാണ്. ഹമാസിൻ്റെ ഏറ്റവും വലിയ ബാഹ്യ സഖ്യവും സാമ്പത്തിക പിന്തുണയും ഇന്ന് ഖത്തറാണ്. ഒരു ഭാഗത്ത് അമേരിക്കയുമായുള്ള ഊഷ്മളമായ നയതന്ത്രം വഴി അമേരിക്കയുടെ പിന്തുണ ഉറപ്പ് വരുത്തിക്കൊണ്ടാണ് ഖത്തർ ഇതൊക്കെ ചെയ്ത് കൊണ്ടിരുന്നത്. മറ്റ് മിഡിൽ ഈസ്റ്റ് …

  • 1
  • 2

Enjoy Unlimited Digital Access

Read trusted, award-winning journalism. Just $2 for 6 months.
Already a subscriber? Log in
banner place
Premium News Magazine Wordpress Theme