സാധാരണ ജനങ്ങളെ അസ്വസ്ഥമാക്കുന്ന രീതിയിൽ കുറേ വർഷങ്ങളായി നമ്മുടെ ഇടയിൽ “കേരളം കടക്കെണിയിൽ” “പിച്ചചട്ടി എടുത്ത് സംസ്ഥാനം”, ഓരോ ജനിച്ച് വീഴുന്ന കുഞ്ഞിൻ്റെയും തലയിൽ 2 ലക്ഷം രൂപ കടം” എന്നൊക്കെയുള്ള മാധ്യമ തലക്കെട്ടുകൾ ചർച്ചകൾ ഒക്കെ ഉണ്ടാക്കുന്ന ഭയം, ഭീതി അസ്ഥാനത്താണ് എന്ന് ജനം അറിയണം – എസ് ആദികേശവൻ എഴുതുന്നു

ഭരണകൂടങ്ങൾ എപ്പോഴും പ്രതിഷേധങ്ങളെ നേരിടുന്നത് ബലപ്രയോഗങ്ങൾ കൊണ്ടുമാത്രമല്ല, ഭാഷ കൊണ്ടുകൂടിയാണ്. മുൻപ് “അർബൻ നക്സൽ” എന്ന പദം ഉപയോഗിച്ച് മനുഷ്യാവകാശ പ്രവർത്തകരെയും വിദ്യാർത്ഥികളെയും ഇടതുപക്ഷ ശബ്ദങ്ങളെയും ക്രിമിനലൈസ് ചെയ്തതുപോലെ ഇന്ന് തൊഴിലില്ലാത്തതും ഓൺലൈനിൽ അസന്തുഷ്ടി പ്രകടിപ്പിക്കുന്നതുമായ യുവാക്കളെ “കൂറകൾ” എന്ന് വിശേഷിപ്പിക്കുന്നത് വിയോജിപ്പുകളെ അടിച്ചമർത്താനുള്ള രാഷ്ട്രീയ തന്ത്രത്തിൻ്റെ തുടർച്ചയാണ് – ജഗദീഷ് വില്ലോടി എഴുതുന്നു

ഒരുപക്ഷേ, റഷ്യൻവിപ്ലവം നടന്നില്ലായിരുന്നുവെങ്കിൽ, സോവിയറ്റ് യൂണിയൻ ചരിത്രത്തിന്റെ സമൂർത്തതകളിലേക്ക് ഉയർന്നുവന്നില്ലായിരുന്നുവെങ്കിൽ ഇന്ത്യയുൾപ്പെടെയുള്ള മൂന്നാം ലോകരാജ്യങ്ങൾ ഇന്നും സാമ്രാജ്യത്വത്തിന്റെ നേരിട്ടുള്ള അധിനിവേശത്തിന് കീഴിൽ ഞെരിഞ്ഞമർന്നുകൊണ്ടിരിക്കുമായിരുന്നു. ആധുനിക ചരിത്രബലതന്ത്രത്തിൻ്റെ ഈയൊരു ബാലപാഠം പോലും മനസ്സിലാക്കാൻ ശേഷിയില്ലാത്ത സംഘപരിവാർ ഫാസിസ്റ്റുകളാണ് ഇന്ത്യയിൽനിന്നും ലെനിന്റെ ഓർമ്മകളെപ്പോലും ബുൾഡോസർവെച്ച് ഇടിച്ചുനിരത്താൻ ഇപ്പോൾ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്.

സങ്കാരിസ്റ്റ് അജണ്ടയുടെ പ്രാഥമിക വശങ്ങൾ നടപ്പിലാക്കിയിരുന്നെങ്കിൽ സഹേൽ മേഖലയിലെ കർഷകരും ഇടയന്മാരും ഇന്ന് ഇത്ര ആഴത്തിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടിവരില്ലായിരുന്നു. സംഘർഷങ്ങളായി വളർന്ന ചില വൈരുദ്ധ്യങ്ങളെ കൈകാര്യം ചെയ്യാൻ കഴിയുമായിരുന്നു – പ്രത്യേകിച്ച് ബുർക്കിനാ ഫാസോയുടെ വടക്കൻ ഭാഗങ്ങളിൽ. മാലി, നൈജർ, പിന്നീട് വടക്കൻ നൈജീരിയ, ഘാന എന്നിവയ്ക്ക് ബുർക്കിനാ ഫാസോയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളാമായിരുന്നു – ട്രൈക്കോണ്ടിനെൻ്റൽ ഇന്‍സ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഈ വർഷത്തെ പതിനെട്ടാമത് ന്യൂസ് ലെറ്ററിൻ്റെ സ്വതന്ത്ര പരിഭാഷ

Politics

ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇസ്രായേൽ നടത്തിയ മിന്നലാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഏകീകൃത നിലപാട് രൂപപ്പെടുത്താൻ അറബ്, ഇസ്ലാമിക് ഉച്ചകോടി നടക്കുന്നു. ഈ ഉച്ചകോടിയിൽ ഗള്‍ഫ് അറബ് രാജ്യങ്ങള്‍ ഐക്യത്തോടെ നില്‍ക്കും എന്നൊരു തോന്നല്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ, ഗള്‍ഫ് അറബ് രാജ്യങ്ങള്‍ തങ്ങളുടെ യു.എസ് സൈനിക കേന്ദ്രങ്ങളോട് എന്തു നിലപാടെടുക്കും? യു.എസ്-ഇസ്രായേല്‍ ആയുധങ്ങളും സൈനിക കേന്ദ്രങ്ങളും നില നിര്‍ത്തിക്കൊണ്ട് തങ്ങളുടെ പരമാധികാരത്തിന്റെ യഥാര്‍ഥ അര്‍ഥത്തിലേക്ക് ഉയരാന്‍ ഈ രാജ്യങ്ങള്‍ക്ക് സാധിക്കുമോ? ഉച്ചകോടിക്കു ശേഷവും ഈ ചോദ്യം തുടരാന്‍ തന്നെയാണ് സാധ്യത …

സ്വാതന്ത്ര്യാനന്തര കാലത്തും പിന്നീടും ബുർക്കിന ഫാസോ നവകൊളോണിയൽ വികസനരാഹിത്യത്തിൻ്റെ കെണിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. 2022ൽ അധികാരത്തിലെത്തിയ ഇബ്രാഹിം ട്രോറെയുടെ സർക്കാരിന് തോമസ് സങ്കാരയുടെ വിപ്ലവ പാത പിന്തുടർന്ന് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാൻ സാധിക്കുമോ? – ട്രൈ കോണ്ടിനെൻ്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ റിസർച്ച് എക്സിക്യൂട്ടിവ് ഡയറക്ടർ വിജയ് പ്രഷാദ് എഴുതിയ ലേഖനത്തിന് നിതീഷ് നാരായണൻ തയ്യാറാക്കിയ പരിഭാഷ.

തിരുവിതാംകൂറിൽ ആലപ്പുഴയിലും കൊല്ലത്തും തിരുവനന്തപുരത്തും മലബാറിൽ കോഴിക്കോട്ടും കണ്ണൂരും മറ്റും സഞ്ചരിച്ച് തൊഴിലാളികളെ സംഘടിപ്പിച്ച് ട്രേഡ് യൂണിയൻ രൂപീകരിക്കുന്നതിനും കൃഷിക്കാരെ കർഷക സംഘത്തിൽ സംഘടിപ്പിക്കുന്നതിനും അധ്യാപകർ തുടങ്ങിയ മറ്റു വിഭാഗക്കാരെ സംഘടിപ്പിക്കുന്നതിനും കൃഷ്‌ണപിള്ള നൽകിയ നേതൃത്വമാണ് കേരളത്തിൽ ഇടതുപക്ഷ നേതൃത്വത്തിലുള്ള വർഗ-ബഹുജനസംഘടനകളുടെ ശക്തമായ അടിത്തറ പാകിയത് – പി കൃഷ്ണപിള്ളയുടെ 50-ാം ചരമവാർഷികത്തിൽ മുൻ മുഖ്യമന്ത്രിയും പി.കൃഷ്ണപിള്ളയുടെ അവസാന കേഡറുമായിരുന്ന വി.എസ് അച്യുതാനന്ദൻ ചിന്ത വാരികയിൽ പ്രസിദ്ധീകരിച്ച ലേഖനം.

ഛത്തീസ്ഗഡിൽ ആദിവാസികളുടെയും ന്യൂനപക്ഷങ്ങളുടേയും പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന പാർട്ടിയാണ് സിപിഐ. മനുഷ്യപക്ഷത്ത് നിലനിന്നുകൊണ്ട്, ഭരിക്കുന്ന പാർട്ടി എന്ന ആനുകൂല്യങ്ങൾ ആവശ്യമില്ലാതെ തന്നെ സിപിഐ അതു തുടരുന്നു. മനുഷ്യക്കടത്ത് ആരോപിച്ച്, രണ്ടു കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റു ചെയ്തതിനെതിരെ സിപിഐ സംഘടിപ്പിച്ച സമരത്തിൽ തൊഴിലാളികളും കർഷകരും, യുവാക്കളുമുൾപ്പടെ പങ്കെടുത്തത് ഒന്നും പ്രതീക്ഷിക്കാത്ത കുറേ മനുഷ്യരാണ്. വാളയാറിന് അപ്പുറം നിങ്ങൾ എന്താണ് എന്ന ചോദ്യത്തിന് പറയാൻ സിപിഐക്ക് മറുപടിയുണ്ട് ; “വാളയാറിന് അപ്പുറവും ഇപ്പുറവും ജനങ്ങളുടെ അവകാശങ്ങൾക്കും നീതിയ്ക്കും വേണ്ടിയാണ് ഞങ്ങൾ …

സ്വന്തമായി ഒരു രാജ്യത്തിന്റെയും പൗരത്വമില്ലാത്ത, ഇസ്രായേലിന്റെ സൈനികഭരണകൂടം നൽകിയ റസിഡന്റ് കാർഡു മാത്രമുള്ള ജനതയോടാണ് ഇസ്രായേൽ യുദ്ധം പ്രഖ്യാപിച്ചത്. ഇസ്രായേലിന്റെ സമ്പൂർണ ആക്രമണം രണ്ടു വർഷത്തോടടുക്കുമ്പോൾ 20 ലക്ഷത്തിലധികം ജനങ്ങൾ തിങ്ങിപ്പാർത്ത ഗാസയുടെ 80 ശതമാനം പൂർണമായും വാസയോഗ്യമല്ലാതായി. സമ്പൂർണ ഉപരോധത്തിൽ കുട്ടികളടക്കം 200-നടുത്ത് മനുഷ്യർ പട്ടിണി മരണത്തിനിരയായി. 60,000-ത്തിലധികം സിവിലിയന്മാർ കൊല്ലപ്പെട്ടു. ലക്ഷക്കണക്കിന് ആൾക്കാർക്ക് പരിക്കേറ്റു. എന്നിട്ടും ഗാസക്കാരെ അവിടെനിന്ന് ഓടിക്കാനോ ഹമാസിനെ സമ്പൂർണമായി പരാജയപ്പെടുത്താനോ ഇസ്രായേലിനും അമേരിക്കയ്ക്കും സാധിച്ചിട്ടില്ല. ജയിച്ചത് ഇസ്രായേലോ ഹമാസോ എന്നു …

കേരള ഹൈക്കോടതിയിലെ ജഡ്ജിമാർക്ക് ഹിന്ദുത്വ ബന്ധമുണ്ടെന്ന് ആരോപിച്ച് ഫേസ്ബുക്ക് കുറിപ്പെഴുതിയ എറണാകുളം ആലങ്ങാട് സ്വദേശി പി.കെ സുരേഷ് കുമാറിനെ കേരള ഹൈക്കോടതി കോടതിയലക്ഷ്യത്തിന് ശിക്ഷിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. സുപ്രീം കോടതി ഉൾപ്പെടെയുള്ള ഉന്നത നീതിന്യായ സ്ഥാപനങ്ങൾ ചില വിഷയങ്ങളിൽ ഹിന്ദുത്വ ആശയങ്ങളോട് ചായ്‌വ് കാണിക്കുകയും സംഘപരിവാറിന്റെ രാഷ്ട്രീയ-സാംസ്കാരിക അജണ്ടയെ ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നെന്ന വിമര്‍ശനങ്ങള്‍ ഉയർന്നു വരുന്ന വേളയിലാണ് സുരേഷ് കുമാറിനെതിരെയുള്ള കോടതി വിധി. നീതിന്യായ വ്യവസ്ഥയെ വിമർശിക്കാനുള്ള പൗരന്മാരുടെ അവകാശത്തെ റദ്ദാക്കുന്നു എന്ന് മാത്രമല്ല, അത്തരം സ്വരങ്ങള്‍ക്ക് …

രാജ്യത്തിനകത്ത് നടക്കുന്ന കാര്യങ്ങളിൽ മാത്രമേ അഭിപ്രായം സ്വാതന്ത്ര്യം ഉപയോഗപ്പെടുത്താവൂ എന്ന് ഭരണഘടന പറയുന്നില്ല. ആയിരം മൈലുകൾക്ക് അപ്പുറമുള്ള കാര്യത്തിൽ എന്തിനു പ്രതിഷേധിക്കണം എന്ന ചോദ്യത്തിൻ്റെ അതേ യുക്തി വെച്ച് നോക്കിയാൽ നാളെ നിങ്ങളുടെ പ്രശ്നത്തിന് അപ്പുറമുള്ള എന്തെങ്കിലും വിഷയത്തിൽ നിങ്ങൾ എന്തിനു ഇടപെടണം എന്നും കോടതി ചോദിച്ചേക്കാം. മലയാളികൾ എന്തിന് തമിഴന്മാരുടെ പ്രശ്‌നത്തിൽ പ്രതിഷേധിക്കണം എന്നും ദളിതർ എന്തിന് മുസ്ലിങ്ങളുടെ പ്രശ്‌നത്തിൽ സമരം ചെയ്യണം എന്നുമെല്ലാം ഇതേ യുക്തിയിൽ ചോദ്യങ്ങൾ ഉയർന്നേക്കാം. വാട്സ്ആപ്പ് പ്രൊപ്പഗണ്ടകളിൽ കാണുന്ന നിലവാരത്തിൽ …

കമ്മ്യൂണിസ്റ്റുകാർക്കും മരണാനന്തര ജീവിതമുണ്ട്. പരലോകത്തല്ല. ഇവിടെ ഈ ലോകത്തുതന്നെ. മനുഷ്യരുടെ ഓർമ്മയിലും ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങൾക്ക് ഊർജ്ജമായും പോരാട്ടങ്ങൾക്ക് കരുത്തായും അവർ മരിക്കാതെ നമുക്കൊപ്പവും നമുക്കുശേഷവുമൊക്കെ ചരിത്രത്തിൽ സഞ്ചരിച്ചുകൊണ്ടേയിരിക്കും. തലമുറകളുടെ അന്തരമൊട്ടുമില്ലാതെ. ചെഗുവേരയുടെ മരണാനന്തര ജീവിതം പോലെ. കൃഷ്ണപിള്ളയും എകെജിയും ഇ എം എസും നായനാരും എന്ന പോലെ വി എസും മരണാനന്തരം ജീവിക്കാൻ പോകുന്നു – എം.ബി രാജേഷ് എഴുതുന്നു

ഗാസയിൽ നടക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യകൂട്ടക്കുരുതിയുടെ തുടർച്ചയാണ്. ഇസ്രായേൽ ഭരണകൂടത്തിന്റെ കാർപ്പറ്റ് ബോംബിങ് രണ്ടാം ലോക മഹായുദ്ധ കാലത്ത് നാസികൾ ചെയ്തുകൂട്ടിയ മനുഷ്യാവകാശ ലംഘനങ്ങളെപോലും നാണിപ്പിക്കുന്ന രീതിയിലാണ് മുന്നോട്ടുപോകുന്നത്. ഗാസയിലെ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന ആയിരക്കണക്കിന് മനുഷ്യർ, കുഞ്ഞുങ്ങൾ അവരുടെ സ്വപ്നങ്ങൾ അവരുടെ തട്ടിയെടുത്ത ഭൂമി, അവരുടെ നിരന്തരം ലംഘിക്കപ്പെടുന്ന മനുഷ്യാവകാശങ്ങൾ ഇവയെല്ലാം ഒരു യാഥാർഥ്യമാണ്. ഇസ്രയേൽ പലസ്തീനുമേൽ നടത്തുന്നത് അധിനിവേശമാണ്. എന്നിട്ടും പലസ്തീനിൽ നിന്നുള്ള ചെറിയ പ്രതിരോധങ്ങളെ ചൂണ്ടി ഇസ്രായേലിന് വേണ്ടി ജയ് വിളിക്കുന്നവർ യഥാർത്ഥത്തിൽ ഇസ്രായേൽ …

ഇസ്രായേൽ ഇറാന് നേരെ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ എന്തു സംഭവിക്കുമെന്നും അതിന് എത്രമാത്രം ആഘാതമുണ്ടാകുമെന്നും വിശദീകരിക്കുകയാണ് എഴുത്തുകാരനും സൗദിയിൽ മാധ്യമ പ്രവർത്തകനുമായിരുന്ന വി മുസഫർ അഹമദ്. നാസി ജനർമനികളെ പോലും നാണിപ്പിക്കുന്ന തരത്തിൽ പിഞ്ചുകുഞ്ഞുങ്ങളെ വരെ കൊന്നൊടുക്കി രക്തത്തിൽ കുളിച്ച് മനുഷ്യത്വവിരുദ്ധതയുടെ രൂപമായി മാറിയ ഇസ്രയേലിന്റെ നയതന്ത്രത്തെ കുറിച്ചും മാനവികതയ്ക്കും ലോക സമാധാനത്തിന് നേരെയുള്ള ഭീഷണിയായി ഇസ്രയേൽ മാറിയതെങ്ങനെ എന്നു വിശദീകരിക്കുന്നു. ഇറാൻ ഇസ്രായേൽ സംഘർഷത്തിന്റെ രാഷ്ട്രീയപരവും ചരിത്രപരവുമായ മാനങ്ങള് പരിശോധിക്കുന്നു. കലുഷിതമായി പശ്ചിമേഷ്യൻ …

അദാനി ഗ്രൂപ്പും മഹാരാഷ്ട്ര സർക്കാരും ചേർന്ന് നടപ്പാക്കുന്ന ഒരു വമ്പൻ പദ്ധതി ധാരാവിക്ക് മുകളിൽ വട്ടമിട്ട് പറക്കുന്നുണ്ട്. 23,000 കോടി രൂപ ചെലവിട്ട് നടപ്പിലാക്കുന്ന പുനർവികസന പദ്ധതി അഥവ Redevelopment Project സമീപഭാവിയിൽ ഒരു പക്ഷേ നടപ്പാക്കാൻ പോകുന്ന ഏറ്റവും ക്രൂരവും മനുഷ്യത്വവിരുദ്ധവുമായൊരു കുടിയൊഴിപ്പിക്കലിന് കൂടിയാണ് സാക്ഷിയാവാൻ പോകുന്നത്. 50,000 മുതൽ ഒരു ലക്ഷം ആളുകളെ മുംബൈയിലെ ഏറ്റവും വലിയ മാലിന്യനിക്ഷേപ കേന്ദ്രങ്ങളിലൊന്നായ ദേവ്‌നാർ ഡംപിങ് ഗ്രൗണ്ടിലേക്ക് മാറ്റിക്കൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കാൻ പോകുന്നത്. ലോകത്തെ ഏറ്റവും …

ഓസ്ട്രേലിയൻ ക്രിക്കറ്റിലെ അതികായൻ ആദം ​ഗിൽക്രിസിറ്റിന്റെ ക്രിക്കറ്റ് ജീവിതത്തെക്കുറിച്ചും ലോക ക്രിക്കറ്റിൽ ​ഗിൽക്രിസ്റ്റ് ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും സംസാരിക്കിക്കുകയാണ് ക്രിക്കറ്റ് നിരീക്ഷകനും റിസർച്ച് സ്കോളറുമായ അനശ്വർ കൃഷ്ണദേവ്. എങ്ങനെയാണ് ഒരു വിക്കറ്റ് കീപ്പറുടെ ചുമതലകളെ ​ഗിൽക്രിസ്റ്റ് പുനർനിർവചിച്ചതെന്നും ഓസ്ട്രേലിയയുടെ ക്രിക്കറ്റ് ആധിപത്യത്തിൽ ​ഗിൽക്രിസ്റ്റ് വഹിച്ച പങ്കിനെ പറ്റിയും അനശ്വർ സംസാരിക്കുന്നു.