വൈവിധ്യത്തിന്റെ ഭംഗി ലോകത്തിലെ മറ്റെന്തിലെങ്കിലും സാധ്യമാണോ? ഒരിക്കലുമില്ല. അത്തരത്തിലുള്ള ഭംഗി ഉണ്ടാവണമെങ്കിൽ ഉൾക്കണ്ണ് തുറക്കുകയും സഹജീവികളെ അങ്ങനെ നോക്കിക്കാണാൻ കഴിയുകയും വേണം. തീർച്ചയായും, പരിഗണനയിലും പരസ്പര ബഹുമാനത്തിലുമാണ് സ്നേഹം ഒളിഞ്ഞു കിടക്കുന്നത്. അതുകൊണ്ടുതന്നെ വിശാലമായ കാണലിന് ഉള്ളിലെ ‘ഞാൻ’ അല്ലെങ്കിൽ ‘ഞങ്ങൾ’ നമ്മളിൽ നിന്നും പിണങ്ങി പോകേണ്ടതുണ്ട്. ആ പിണക്കത്തിന് മാത്രമേ ലോകത്തിലെ അതിർത്തികളെ മായ്ക്കാൻ കഴിയൂ. നമ്മളായി ജീവിക്കുമ്പോഴുള്ള വിശാലതയും ഭംഗിയും ‘ഞാനായിട്ടോ’, ‘ഞങ്ങളായിട്ടോ’ ജീവിക്കുമ്പോഴുണ്ടാകുമെന്ന് തോന്നിയിട്ടില്ല. അതുകൊണ്ടു തന്നെ ‘ഞാനും’ ‘ഞങ്ങളും’ എന്ന് ഉരിത്തിരിയുന്ന ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ പ്രതിരോധം ‘നമ്മള്‍’ ആയുള്ള ജീവിതം തന്നെയാണ്.
വെറുപ്പിന്റെ കാലത്തെ പ്രതിരോധം, ഞാനും നിങ്ങളും ചേരുന്ന നമ്മള്‍
June 10, 2025 •
അജിജേഷ് പച്ചാട്ട്


അജിജേഷ് പച്ചാട്ട്
കഥാകൃത്ത്, നോവലിസ്റ്റ്. അതിരഴിസൂത്രം, ഏഴാംപതിപ്പിന്റെ ആദ്യപ്രതി, കിസേബി, ദൈവക്കളി, കൂവ എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. കേരള സാഹിത്യ അക്കാദമിയുടെ ഗീതാ ഹിരണ്യൻ എൻഡോവ്മെൻ്റിന് അർഹനായി.