മുപ്പത്തിയേഴാമത്തെ വയസില്‍ രക്തസാക്ഷിയായിത്തീര്‍ന്ന തോമസ് സങ്കാരയെന്ന വിപ്ലവത്തിൻ്റെ, ആ തീനാമ്പിനെ കൂടുതല്‍ അറിയാനും പഠിക്കാനും പ്രചരിപ്പിക്കാനും വീണ്ടെടുക്കാനുമുള്ള ഒരവസരം കൂടിയാണ് ഈ പുസ്തകത്തിലൂടെ ഇപ്പോള്‍ കൈവരുന്നത്. സാമ്രാജ്യത്വ വിരുദ്ധതയുടെയും വിപ്ലവത്തിൻ്റെയും സ്ത്രീവിമോചനത്തിൻ്റെയും കത്തിജ്വലിക്കുന്ന ആ പ്രതീകത്തെ പുതിയ കാലഘട്ടത്തിൻ്റെ സമൂര്‍ത്തതകള്‍ക്കനുസരിച്ച് വീണ്ടെടുക്കുക എന്നത് ചരിത്രത്തോടുള്ള നീതിപുലര്‍ത്തല്‍ കൂടിയാണ്. ആ അര്‍ഥത്തില്‍ ഈ പുസ്തകത്തിൻ്റെ വായനയും പ്രചാരണവും വലിയൊരു രാഷ്ട്രീയപ്രവര്‍ത്തനം കൂടിയായി മാറിത്തീരും – സ്ത്രീകളുടെ വിമോചനവും ആഫ്രിക്കന്‍ സ്വാതന്ത്ര്യസമരവും എന്ന പുസ്തകത്തെ മുൻനിർത്തി തോമസ് സങ്കാരയുടെ സ്ത്രീപക്ഷ …

സ്വതന്ത്ര്യപൂർവ കേരളത്തിൽ, കുട്ടനാട്ടിൽ നിലനിന്നിരുന്ന ഫ്യൂഡൽ – ജാതി വ്യവസ്ഥകളെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നേരിട്ടത് നിരവധിയായ കർമപദ്ധതികളിലൂടെയായിരുന്നു. അതിൻ്റെയെല്ലാം അമരത്ത് പാർട്ടി നിയോഗിച്ചത് വി.എസ് അച്യുതാനന്ദൻ എന്ന നേതാവിനെയായിരുന്നു, മികച്ച സംഘാടകനെയായിരുന്നു. അത് കേരളത്തിലെ കര്‍ഷകത്തൊഴിലാളി മുന്നേറ്റങ്ങള്‍ക്ക് വലിയ വഴിത്തിരിവായി. കുട്ടനാട്ടിൽ നിന്ന് കമ്മ്യൂണിസ്റ്റായി രാഷ്ട്രീയപ്രവർത്തനം തുടങ്ങിയ വി.എസിന് കേരളത്തിൻ്റെ സാമ്പത്തിക – സാമൂഹിക രംഗത്തുണ്ടാകേണ്ട മാറ്റങ്ങളെക്കുറിച്ച് പൂർണ ബോധ്യമുണ്ടായിരുന്നു. തികഞ്ഞ ബോൾഷെവിക് ബോധ്യം. വി.എസ് അച്യുതാനന്ദൻ എന്ന കമ്മ്യൂണിസ്റ്റ് പോരാളിയുടെ ബോൾഷെവിക് ജീവിതത്തെയും ബോധ്യങ്ങളെയും …

ഖത്തർ പുലർത്തുന്ന പലസ്തീൻ നയം മറ്റ് മിഡിൽ ഈസ്റ്റ് അറബ് രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. സകർമ്മകമായ നിലപാടുകളാണ് ഖത്തറിനുള്ളത്. നേർക്ക് നേരെ പലസ്തീൻ വിഷയങ്ങളിൽ അവർ ഇടപെടുന്നു. ഹമാസിനെ പിന്തുണക്കുക എന്നത് ഖത്തർ ഒരു പ്രത്യക്ഷ നയമായി തന്നെ സ്വീകരിച്ചിരിക്കുകയാണ്. ഹമാസിൻ്റെ ഏറ്റവും വലിയ ബാഹ്യ സഖ്യവും സാമ്പത്തിക പിന്തുണയും ഇന്ന് ഖത്തറാണ്. ഒരു ഭാഗത്ത് അമേരിക്കയുമായുള്ള ഊഷ്മളമായ നയതന്ത്രം വഴി അമേരിക്കയുടെ പിന്തുണ ഉറപ്പ് വരുത്തിക്കൊണ്ടാണ് ഖത്തർ ഇതൊക്കെ ചെയ്ത് കൊണ്ടിരുന്നത്. മറ്റ് മിഡിൽ ഈസ്റ്റ് …

ഈ പ്രശ്നം ഉണ്ടാക്കിയത് ഹമാസ് അല്ല. നാളെ ഹമാസ് ഇല്ലാതായാലും ഈ പ്രശ്‍നം തീരില്ല. ഇസ്രായേൽ എന്ന ഇന്നത്തെ സയണിസ്റ്റ്, അപ്പാർത്തീഡ്, വംശീയ ഭരണകൂടം ഇല്ലാതാകണം. എല്ലാ പൗരന്മാർക്കും തുല്യ അവകാശമുള്ള ജനാധിപത്യ രാജ്യമാകണം. ഇല്ലെങ്കിൽ വീടും നാടും നഷ്ടപ്പെട്ട അവസാനത്തെ പലസ്തീനിയും ജീവിച്ചിരിക്കുന്നത് വരെ സയണിസ്റ്റുകൾ ആക്രമണം തുടർന്നുകൊണ്ടിരിക്കും – സജി മാർക്കോസ് എഴുതുന്നു

Politics

ഭരണഘടന മുന്നോട്ടുവെക്കുന്ന ഫെഡറൽ മൂല്യങ്ങൾ ഇല്ലായ്മ ചെയ്യാനും സാമ്പത്തിക ഉപരോധത്തിലൂടെ കേരളത്തിൻ്റെ വികസനത്തിനു തടയിടാനും ശ്രമിക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ 2024 ഫെബ്രുവരി 8 ന് കേരളത്തിലെ സർക്കാർ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഡൽഹിയിൽ പ്രതിഷേധം സംഘടിപ്പിച്ചപ്പോൾ ഐക്യദാർഢ്യവുമായി ഫാറൂഖ് അബ്ദുള്ളയുമെത്തി. കേരള പ്ലാനിങ് ബോർഡ് സംഘടിപ്പിച്ച വിഷൻ 2031 പരിപാടിയിൽ പങ്കെടുക്കരുതെന്നു പറഞ്ഞുകൊണ്ട് അദ്ദേഹത്തിന് കത്തെഴുതിയത് കോൺഗ്രസ്സ് വർക്കിങ് കമ്മിറ്റിയിലെ ഒരു സ്ഥിരം ക്ഷണിതാവായിരുന്നു. എന്നാൽ നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ വിഷൻ 2031 …

2014ൽ നരേന്ദ്ര മോദി അധികാരത്തിലെത്തിയതു മുതൽ തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കാൻ തുടർച്ചയായി ശ്രമങ്ങൾ നടന്നിട്ടുണ്ട്. ഫണ്ട് വെട്ടിച്ചുരുക്കിയും തൊഴിലാളികൾക്ക് സമയത്തിന് വേതനം അനുവദിക്കാതെയും പദ്ധതി ഇല്ലാതാക്കാൻ കേന്ദ്രം പലതും ചെയ്തു. ഇപ്പോഴിതാ തൊഴിലുറപ്പ് പദ്ധതിയെ പാടെ അട്ടിമറിക്കാൻ പാർലമെൻ്റിൽ പുതിയ ബിൽ അവതരിപ്പിച്ചിരിക്കുകയാണ് കേന്ദ്രം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി എന്ന പേരിൽ നിന്ന് ഗാന്ധിയെ വെട്ടി B- G RAM – G എന്നാക്കി പുനരവതരിപ്പിച്ചു എന്നത് മാത്രമല്ല മാറ്റം. തൊഴിലാളികളെ പുറത്താക്കിയും സംസ്ഥാനങ്ങളുടെ അധികാരം …

ന്യൂയോർക്കിലെ ഡെമോക്രാറ്റിക് പ്രൈമറിയിൽ മംദാനി വിജയിച്ചതിന് തൊട്ടുപിന്നാലെ കോൺഗ്രസ് അംഗം ആൻഡി ഓഗിൾസ്, ന്യൂയോർക്ക് കൗൺസിൽ അംഗം വിക്കി പലാഡിനോ തുടങ്ങിയ റിപ്പബ്ലിക്കൻ നേതാക്കൾ ഉഗാണ്ടയിൽ ജനിച്ച മംദാനിയുടെ പൗരത്വം റദ്ദാക്കണമെന്നും നാടുകടത്തണമെന്നും ആവശ്യപ്പെട്ടു. ട്രംപും മംദാനിയെ “കമ്മ്യൂണിസ്റ്റ് ഭ്രാന്തൻ” എന്ന് വിളിച്ചു. “അയാൾ ഇവിടെയുള്ളത് നിയമവിരുദ്ധമായാണെന്ന് പലരും പറയുന്നുണ്ട്.. വേണ്ടി വന്നാൽ അയാളെ അറസ്റ്റ് ചെയ്യും” എന്ന് ഭീഷണിപ്പെടുത്തി. ന്യൂയോർക്ക് അന്തേവാസികളിൽ ഏതാണ്ട് നാൽപത് ശതമാനം പേർ കുടിയേറ്റക്കാരാണ്. മുപ്പത് ലക്ഷത്തിലധികം പേർ. 2018ൽ മാത്രം …

ആരാണ് ഈ പുതിയ നിയമത്തിന്റെ ആദ്യത്തെ ഇരകളാകാൻ പോകുന്നത്? നഗരങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് ജീവിതം പറിച്ചുനടുന്ന കോടിക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ. വിവാഹത്തോടെ സ്വന്തം പേരും മേൽവിലാസവും ചരിത്രത്തിന്റെ ഭാഗമാകുന്ന സാധാരണക്കാരായ സ്ത്രീകൾ. തല ചായ്ക്കാൻ സ്വന്തമായി മണ്ണില്ലാത്തതിനാൽ സ്ഥിരമായൊരു രേഖ പോലുമില്ലാത്തവർ. ഇവരുടെയെല്ലാം ജീവിതം ഒരു ‘ഡാറ്റാ പിശക്’ കൊണ്ട് റദ്ദ് ചെയ്യപ്പെടാം. ബീഹാറും തെലങ്കാനയും അസമും നമുക്ക് മുന്നറിയിപ്പുകൾ നൽകിക്കഴിഞ്ഞു. ‘”ഞാൻ ഈ നാടിന്റെ ഭാഗമാണ്” എന്ന് നെഞ്ചുവിരിച്ച് പറയാനുള്ള പൗരന്റെ അവകാശത്തെ റദ്ദ് ചെയ്ത്, …

യുഎൻ സെക്രട്ടേറിയറ്റ് ന്യൂയോർക്ക് വിട്ട് ഗ്ലോബൽ സൗത്തിലേക്ക് പോകേണ്ട സമയമാണിത്. പ്രത്യേകിച്ച് യുഎസിനെയോ ഇസ്രായേലി ശക്തിയെയോ വിമർശിക്കുന്ന യുഎൻ ഉദ്യോഗസ്ഥരെ ശിക്ഷിക്കാൻ വാഷിംഗ്ടൺ വിസ നിഷേധിക്കുന്നത് തടയാൻ. യുഎൻ ജനറൽ അസംബ്ലിക്കായി പലസ്തീൻ ഉദ്യോഗസ്ഥർ യുഎസിൽ പ്രവേശിക്കുന്നത് യുഎസ് തടഞ്ഞതോടെ, യുഎൻ ജനറൽ അസംബ്ലി യോഗം ജനീവയിലേക്ക് മാറ്റാൻ ഇതിനകം ആഹ്വാനങ്ങൾ ഉയർന്നിട്ടുണ്ട്. എന്തുകൊണ്ട് സ്ഥിരമായി തന്നെ യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്ന് വിട്ടുകൂടാ ? – ട്രൈ കോണ്ടിനെൻ്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ റിസർച്ച് എക്സിക്യൂട്ടിവ് ഡയറക്ടർ …

കെ പി ശർമ ഒലി സർക്കാരിനെ അട്ടിമറിച്ച് നേപ്പാളിൽ ജെൻ സി പ്രക്ഷോഭകാരികൾ ഒരു പുതിയ ഭരണകൂടം സ്ഥാപിച്ചിരിക്കുന്നു. മുൻ സുപ്രീംകോടതി ജസ്റ്റിസായിരുന്ന സുശീല കർക്കിയെ പ്രധാനമന്ത്രിയായി അവരോധിച്ചിരിക്കുന്നു. ഫെയ്സബുക്കും വാട്ട്സാപ്പും നിരോധിച്ചതിൻ്റെ പേരിൽ തുടങ്ങിയ ഒരു പ്രക്ഷോഭം പക്ഷേ വിപ്ലവമായി മാറിയത് എങ്ങനെയാണ് ? അതൊരു ഭരണകൂടത്തെ അട്ടിമറിച്ചത് എങ്ങനെയാണ് ? അല്ലെങ്കിൽ അതുമാത്രമായിരുന്നോ ഈ ജെൻ സി വിപ്ലവത്തിൻ്റെ കാരണങ്ങൾ ? കഴിഞ്ഞ കുറേ കാലമായുള്ള നേപ്പാളിൻ്റെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങളിലാണ് അതിനുള്ള …

ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇസ്രായേൽ നടത്തിയ മിന്നലാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഏകീകൃത നിലപാട് രൂപപ്പെടുത്താൻ അറബ്, ഇസ്ലാമിക് ഉച്ചകോടി നടക്കുന്നു. ഈ ഉച്ചകോടിയിൽ ഗള്‍ഫ് അറബ് രാജ്യങ്ങള്‍ ഐക്യത്തോടെ നില്‍ക്കും എന്നൊരു തോന്നല്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ, ഗള്‍ഫ് അറബ് രാജ്യങ്ങള്‍ തങ്ങളുടെ യു.എസ് സൈനിക കേന്ദ്രങ്ങളോട് എന്തു നിലപാടെടുക്കും? യു.എസ്-ഇസ്രായേല്‍ ആയുധങ്ങളും സൈനിക കേന്ദ്രങ്ങളും നില നിര്‍ത്തിക്കൊണ്ട് തങ്ങളുടെ പരമാധികാരത്തിന്റെ യഥാര്‍ഥ അര്‍ഥത്തിലേക്ക് ഉയരാന്‍ ഈ രാജ്യങ്ങള്‍ക്ക് സാധിക്കുമോ? ഉച്ചകോടിക്കു ശേഷവും ഈ ചോദ്യം തുടരാന്‍ തന്നെയാണ് സാധ്യത …

സ്വാതന്ത്ര്യാനന്തര കാലത്തും പിന്നീടും ബുർക്കിന ഫാസോ നവകൊളോണിയൽ വികസനരാഹിത്യത്തിൻ്റെ കെണിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. 2022ൽ അധികാരത്തിലെത്തിയ ഇബ്രാഹിം ട്രോറെയുടെ സർക്കാരിന് തോമസ് സങ്കാരയുടെ വിപ്ലവ പാത പിന്തുടർന്ന് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാൻ സാധിക്കുമോ? – ട്രൈ കോണ്ടിനെൻ്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ റിസർച്ച് എക്സിക്യൂട്ടിവ് ഡയറക്ടർ വിജയ് പ്രഷാദ് എഴുതിയ ലേഖനത്തിന് നിതീഷ് നാരായണൻ തയ്യാറാക്കിയ പരിഭാഷ.

ഗാസയിൽ നടക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യകൂട്ടക്കുരുതിയുടെ തുടർച്ചയാണ്. ഇസ്രായേൽ ഭരണകൂടത്തിന്റെ കാർപ്പറ്റ് ബോംബിങ് രണ്ടാം ലോക മഹായുദ്ധ കാലത്ത് നാസികൾ ചെയ്തുകൂട്ടിയ മനുഷ്യാവകാശ ലംഘനങ്ങളെപോലും നാണിപ്പിക്കുന്ന രീതിയിലാണ് മുന്നോട്ടുപോകുന്നത്. ഗാസയിലെ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന ആയിരക്കണക്കിന് മനുഷ്യർ, കുഞ്ഞുങ്ങൾ അവരുടെ സ്വപ്നങ്ങൾ അവരുടെ തട്ടിയെടുത്ത ഭൂമി, അവരുടെ നിരന്തരം ലംഘിക്കപ്പെടുന്ന മനുഷ്യാവകാശങ്ങൾ ഇവയെല്ലാം ഒരു യാഥാർഥ്യമാണ്. ഇസ്രയേൽ പലസ്തീനുമേൽ നടത്തുന്നത് അധിനിവേശമാണ്. എന്നിട്ടും പലസ്തീനിൽ നിന്നുള്ള ചെറിയ പ്രതിരോധങ്ങളെ ചൂണ്ടി ഇസ്രായേലിന് വേണ്ടി ജയ് വിളിക്കുന്നവർ യഥാർത്ഥത്തിൽ ഇസ്രായേൽ …

ഇസ്രായേൽ ഇറാന് നേരെ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ എന്തു സംഭവിക്കുമെന്നും അതിന് എത്രമാത്രം ആഘാതമുണ്ടാകുമെന്നും വിശദീകരിക്കുകയാണ് എഴുത്തുകാരനും സൗദിയിൽ മാധ്യമ പ്രവർത്തകനുമായിരുന്ന വി മുസഫർ അഹമദ്. നാസി ജനർമനികളെ പോലും നാണിപ്പിക്കുന്ന തരത്തിൽ പിഞ്ചുകുഞ്ഞുങ്ങളെ വരെ കൊന്നൊടുക്കി രക്തത്തിൽ കുളിച്ച് മനുഷ്യത്വവിരുദ്ധതയുടെ രൂപമായി മാറിയ ഇസ്രയേലിന്റെ നയതന്ത്രത്തെ കുറിച്ചും മാനവികതയ്ക്കും ലോക സമാധാനത്തിന് നേരെയുള്ള ഭീഷണിയായി ഇസ്രയേൽ മാറിയതെങ്ങനെ എന്നു വിശദീകരിക്കുന്നു. ഇറാൻ ഇസ്രായേൽ സംഘർഷത്തിന്റെ രാഷ്ട്രീയപരവും ചരിത്രപരവുമായ മാനങ്ങള് പരിശോധിക്കുന്നു. കലുഷിതമായി പശ്ചിമേഷ്യൻ …

അദാനി ഗ്രൂപ്പും മഹാരാഷ്ട്ര സർക്കാരും ചേർന്ന് നടപ്പാക്കുന്ന ഒരു വമ്പൻ പദ്ധതി ധാരാവിക്ക് മുകളിൽ വട്ടമിട്ട് പറക്കുന്നുണ്ട്. 23,000 കോടി രൂപ ചെലവിട്ട് നടപ്പിലാക്കുന്ന പുനർവികസന പദ്ധതി അഥവ Redevelopment Project സമീപഭാവിയിൽ ഒരു പക്ഷേ നടപ്പാക്കാൻ പോകുന്ന ഏറ്റവും ക്രൂരവും മനുഷ്യത്വവിരുദ്ധവുമായൊരു കുടിയൊഴിപ്പിക്കലിന് കൂടിയാണ് സാക്ഷിയാവാൻ പോകുന്നത്. 50,000 മുതൽ ഒരു ലക്ഷം ആളുകളെ മുംബൈയിലെ ഏറ്റവും വലിയ മാലിന്യനിക്ഷേപ കേന്ദ്രങ്ങളിലൊന്നായ ദേവ്‌നാർ ഡംപിങ് ഗ്രൗണ്ടിലേക്ക് മാറ്റിക്കൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കാൻ പോകുന്നത്. ലോകത്തെ ഏറ്റവും …

ഓസ്ട്രേലിയൻ ക്രിക്കറ്റിലെ അതികായൻ ആദം ​ഗിൽക്രിസിറ്റിന്റെ ക്രിക്കറ്റ് ജീവിതത്തെക്കുറിച്ചും ലോക ക്രിക്കറ്റിൽ ​ഗിൽക്രിസ്റ്റ് ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും സംസാരിക്കിക്കുകയാണ് ക്രിക്കറ്റ് നിരീക്ഷകനും റിസർച്ച് സ്കോളറുമായ അനശ്വർ കൃഷ്ണദേവ്. എങ്ങനെയാണ് ഒരു വിക്കറ്റ് കീപ്പറുടെ ചുമതലകളെ ​ഗിൽക്രിസ്റ്റ് പുനർനിർവചിച്ചതെന്നും ഓസ്ട്രേലിയയുടെ ക്രിക്കറ്റ് ആധിപത്യത്തിൽ ​ഗിൽക്രിസ്റ്റ് വഹിച്ച പങ്കിനെ പറ്റിയും അനശ്വർ സംസാരിക്കുന്നു.