മതേതരചേരിയിലുള്ള മുഴുവൻ മനുഷ്യരെയും ആശങ്കപ്പെടുത്തുന്നതാണ് ഹിന്ദുത്വ ഇന്ത്യയിലെ അക്രമണോത്സുകത. തങ്ങൾക്ക് വെറുപ്പുള്ള സകലമനുഷ്യരുടേയും സ്ഥാപനങ്ങളും വീടുകളും ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരത്തിയ ഒരു വ്യാഴവട്ട കാലമാണ് കടന്നു പോയത്. മദ്രസ്സാ നിയന്ത്രണം, ഹിജാബ് നിരോധനം, മുസ്ലീം വിവാഹമോചനത്തിനുള്ള ജയിൽ ശിക്ഷ തുടങ്ങി ഏകപക്ഷീയമായ നിയമങ്ങളാണ് അടിച്ചേൽപ്പിച്ചുകൊണ്ടേയിരിക്കുന്നത്. എന്നാൽ കേരളത്തിലെ അവസ്ഥ പൊതു ഇന്ത്യനവസ്ഥയിൽ നിന്ന് വിഭിന്നമാണ്. എന്നാൽ നാളെ കേരളത്തിലും ഇതു സംഭവിക്കാൻ സാധ്യതയേറെയെന്ന് വിശ്വസിക്കാൻ ഏത് ന്യൂനപക്ഷ മത വിശ്വാസിക്കും കാരണങ്ങളേറെയുണ്ട്. അവിടെയാണ് ലീഗ് അണികളെ …


