Post Template: Video

HomeVideo

ലോകം യാത്രാമാർ​ഗത്തിനായി നൂതനമായ സാങ്കേതിക വിദ്യകൾ പരീക്ഷിക്കുന്ന കാലത്ത്, ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ ഏറ്റവും വേ​ഗത്തിൽ സഞ്ചരിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യുന്ന കാലത്ത് ഇന്ത്യയിലെ തന്നെ ഒരു പ്രദേശത്തെ ജനത യാത്ര ചെയ്യാൻ മാർ​ഗമില്ലാതെ വലയുകയാണ്. 68000ത്തോളം വരുന്ന ലക്ഷദ്വീപ് നിവാസികളാണ് ടിക്കറ്റും കപ്പലും ഇല്ലാതെ ചരിത്രത്തിലെ ഏറ്റവും വലിയ യാത്രാ പ്രതിസന്ധി നേരിടുന്നത്. ഏഴ് കപ്പലുകൾ ഉണ്ടായിരുന്ന ദ്വീപിൽ അറ്റകുറ്റപണികളെന്ന് പറഞ്ഞ് രണ്ട് കപ്പലുകൾ മാത്രമാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. ഇതോടെ ചികിത്സക്കും ‍ജോലിക്കും വിദ്യാഭ്യാസത്തിനുമായി …

ഇന്ത്യൻ റെയിൽവേയിലെ ലോക്കോ പൈലറ്റുമാരുടെ (ട്രെയിൻ ഡ്രൈവർമാർ) ജോലി സാഹചര്യങ്ങൾ, ശമ്പളം, വിശ്രമ സമയം, മറ്റ് അവകാശങ്ങൾ എന്നിവ മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യാൻ തുടങ്ങിയിട്ട് നാളേറയായി. ലക്ഷക്കണക്കിന് മനുഷ്യർ നിത്യ ജീവിതത്തിൽ ആശ്രയിക്കുന്ന രാജ്യത്തെ ഏറ്റവും പ്രധാന ​ഗതാ​ഗത മാർ​ഗമായ ട്രെയിൻ നിയന്ത്രിക്കുന്ന ലോക്കോ പെെലറ്റുമാർക്ക് വിശ്രമം നിഷേധിക്കുന്നതിലൂടെ വലിയ ദുരന്തങ്ങളാണ് ഇന്ത്യൻ റയിൽ വരുത്തിവെക്കുന്നത്. അടുത്തകാലത്തുണ്ടായ ട്രെയിൻ ദുരന്തങ്ങളിൽ ലോക്കോ പെെലറ്റുമാരെ പ്രതികൂട്ടിൽ നിർത്തുന്ന ഭരണകൂടം പക്ഷെ ആ ദുരന്തത്തിന്റെ യഥാർത്ഥ കാരണം മറച്ചു …

ഗാസയിൽ നടക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യകൂട്ടക്കുരുതിയുടെ തുടർച്ചയാണ്. ഇസ്രായേൽ ഭരണകൂടത്തിന്റെ കാർപ്പറ്റ് ബോംബിങ് രണ്ടാം ലോക മഹായുദ്ധ കാലത്ത് നാസികൾ ചെയ്തുകൂട്ടിയ മനുഷ്യാവകാശ ലംഘനങ്ങളെപോലും നാണിപ്പിക്കുന്ന രീതിയിലാണ് മുന്നോട്ടുപോകുന്നത്. ഗാസയിലെ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന ആയിരക്കണക്കിന് മനുഷ്യർ, കുഞ്ഞുങ്ങൾ അവരുടെ സ്വപ്നങ്ങൾ അവരുടെ തട്ടിയെടുത്ത ഭൂമി, അവരുടെ നിരന്തരം ലംഘിക്കപ്പെടുന്ന മനുഷ്യാവകാശങ്ങൾ ഇവയെല്ലാം ഒരു യാഥാർഥ്യമാണ്. ഇസ്രയേൽ പലസ്തീനുമേൽ നടത്തുന്നത് അധിനിവേശമാണ്. എന്നിട്ടും പലസ്തീനിൽ നിന്നുള്ള ചെറിയ പ്രതിരോധങ്ങളെ ചൂണ്ടി ഇസ്രായേലിന് വേണ്ടി ജയ് വിളിക്കുന്നവർ യഥാർത്ഥത്തിൽ ഇസ്രായേൽ …

ഇസ്രായേൽ ഇറാന് നേരെ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ എന്തു സംഭവിക്കുമെന്നും അതിന് എത്രമാത്രം ആഘാതമുണ്ടാകുമെന്നും വിശദീകരിക്കുകയാണ് എഴുത്തുകാരനും സൗദിയിൽ മാധ്യമ പ്രവർത്തകനുമായിരുന്ന വി മുസഫർ അഹമദ്. നാസി ജനർമനികളെ പോലും നാണിപ്പിക്കുന്ന തരത്തിൽ പിഞ്ചുകുഞ്ഞുങ്ങളെ വരെ കൊന്നൊടുക്കി രക്തത്തിൽ കുളിച്ച് മനുഷ്യത്വവിരുദ്ധതയുടെ രൂപമായി മാറിയ ഇസ്രയേലിന്റെ നയതന്ത്രത്തെ കുറിച്ചും മാനവികതയ്ക്കും ലോക സമാധാനത്തിന് നേരെയുള്ള ഭീഷണിയായി ഇസ്രയേൽ മാറിയതെങ്ങനെ എന്നു വിശദീകരിക്കുന്നു. ഇറാൻ ഇസ്രായേൽ സംഘർഷത്തിന്റെ രാഷ്ട്രീയപരവും ചരിത്രപരവുമായ മാനങ്ങള് പരിശോധിക്കുന്നു. കലുഷിതമായി പശ്ചിമേഷ്യൻ …

അദാനി ഗ്രൂപ്പും മഹാരാഷ്ട്ര സർക്കാരും ചേർന്ന് നടപ്പാക്കുന്ന ഒരു വമ്പൻ പദ്ധതി ധാരാവിക്ക് മുകളിൽ വട്ടമിട്ട് പറക്കുന്നുണ്ട്. 23,000 കോടി രൂപ ചെലവിട്ട് നടപ്പിലാക്കുന്ന പുനർവികസന പദ്ധതി അഥവ Redevelopment Project സമീപഭാവിയിൽ ഒരു പക്ഷേ നടപ്പാക്കാൻ പോകുന്ന ഏറ്റവും ക്രൂരവും മനുഷ്യത്വവിരുദ്ധവുമായൊരു കുടിയൊഴിപ്പിക്കലിന് കൂടിയാണ് സാക്ഷിയാവാൻ പോകുന്നത്. 50,000 മുതൽ ഒരു ലക്ഷം ആളുകളെ മുംബൈയിലെ ഏറ്റവും വലിയ മാലിന്യനിക്ഷേപ കേന്ദ്രങ്ങളിലൊന്നായ ദേവ്‌നാർ ഡംപിങ് ഗ്രൗണ്ടിലേക്ക് മാറ്റിക്കൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കാൻ പോകുന്നത്. ലോകത്തെ ഏറ്റവും …

ഓസ്ട്രേലിയൻ ക്രിക്കറ്റിലെ അതികായൻ ആദം ​ഗിൽക്രിസിറ്റിന്റെ ക്രിക്കറ്റ് ജീവിതത്തെക്കുറിച്ചും ലോക ക്രിക്കറ്റിൽ ​ഗിൽക്രിസ്റ്റ് ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും സംസാരിക്കിക്കുകയാണ് ക്രിക്കറ്റ് നിരീക്ഷകനും റിസർച്ച് സ്കോളറുമായ അനശ്വർ കൃഷ്ണദേവ്. എങ്ങനെയാണ് ഒരു വിക്കറ്റ് കീപ്പറുടെ ചുമതലകളെ ​ഗിൽക്രിസ്റ്റ് പുനർനിർവചിച്ചതെന്നും ഓസ്ട്രേലിയയുടെ ക്രിക്കറ്റ് ആധിപത്യത്തിൽ ​ഗിൽക്രിസ്റ്റ് വഹിച്ച പങ്കിനെ പറ്റിയും അനശ്വർ സംസാരിക്കുന്നു.

ഹൈദരലി പാടുമ്പോള്‍ ഒരരികില്‍ വിലാപശ്രുതിയുടെ നേര്‍ത്ത ഈണങ്ങള്‍ കേള്‍ക്കാം. താന്‍ അനുഭവിച്ച വേദനയുടെയും അവഗണനയുടെയും താളങ്ങള്‍കൂടി ചേര്‍ന്ന് അര്‍പ്പിക്കുന്ന ആലാപനശൈലിയായി അത് മാറുന്നു. പുരാണത്തിലെ കര്‍ണ്ണന്റെ സമര്‍പ്പണത്തോട് സാമ്യപ്പെടുന്നുണ്ട് ഹൈദരലിയുടെ ജീവിതവും സംഗീതവും. മതില്‍ക്കെട്ടുകള്‍ പൊളിച്ചുമാറ്റിയാലും ഇല്ലെങ്കിലും കലയ്ക്കു മുന്നില്‍ മതിലുകളും സങ്കുചിത മതചിന്തകളും ഒരിക്കല്‍ പൊളിഞ്ഞുവീഴും എന്ന് ഹൈദരലി കാണിച്ചുതരുന്നു. ഹൈദരലി അരങ്ങൊഴിഞ്ഞ് പത്തൊമ്പത് വര്‍ഷം പിന്നിടുമ്പോഴും അന്ന് തിരികൊളുത്തിയ വിപ്ലവം വിസ്മൃതിയിലാണ്ടിട്ടില്ല.

കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക് മികച്ച അവസരങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച വിജ്ഞാനകേരളം പരിപാടി തൊഴിലന്വേഷകര്‍ക്കും, തൊഴില്‍ ദാതാക്കള്‍ക്കും വലിയ സാധ്യതകളാണ് തുറന്നിടുന്നതെന്നും അത് വരാൻ പോകുന്ന വർഷങ്ങളിൽ കേരളത്തിന്റെ സാമൂഹ്യ പുരോ​ഗതിയെ മാറ്റി മറിക്കുന്നതെന്നും വിശദീകരിക്കുകയാണ് ഡോ. ടി.എം. തോമസ് ഐസക്ക്. പുതിയ കാലത്തിന്റെ ഏത് വെല്ലുവിളികളെയും ആത്മവിശ്വാസത്തോടെ നേരിടാന്‍ കഴിയുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കാനുളള വിജ്ഞാനകേരളം ജനകീയ ക്യാമ്പയിൻ ഉണ്ടാക്കാൻ പോകുന്ന പലതരം സാധ്യതകളെ കുറിച്ചും പറയുന്നു മുൻ ധനകാര്യ മന്ത്രികൂടിയായ തോമസ് ഐസക്ക്.

Join Us on
Whatsapp

get latest updates