Tag: History

HomeHistory

മുപ്പത്തിയേഴാമത്തെ വയസില്‍ രക്തസാക്ഷിയായിത്തീര്‍ന്ന തോമസ് സങ്കാരയെന്ന വിപ്ലവത്തിൻ്റെ, ആ തീനാമ്പിനെ കൂടുതല്‍ അറിയാനും പഠിക്കാനും പ്രചരിപ്പിക്കാനും വീണ്ടെടുക്കാനുമുള്ള ഒരവസരം കൂടിയാണ് ഈ പുസ്തകത്തിലൂടെ ഇപ്പോള്‍ കൈവരുന്നത്. സാമ്രാജ്യത്വ വിരുദ്ധതയുടെയും വിപ്ലവത്തിൻ്റെയും സ്ത്രീവിമോചനത്തിൻ്റെയും കത്തിജ്വലിക്കുന്ന ആ പ്രതീകത്തെ പുതിയ കാലഘട്ടത്തിൻ്റെ സമൂര്‍ത്തതകള്‍ക്കനുസരിച്ച് വീണ്ടെടുക്കുക എന്നത് ചരിത്രത്തോടുള്ള നീതിപുലര്‍ത്തല്‍ കൂടിയാണ്. ആ അര്‍ഥത്തില്‍ ഈ പുസ്തകത്തിൻ്റെ വായനയും പ്രചാരണവും വലിയൊരു രാഷ്ട്രീയപ്രവര്‍ത്തനം കൂടിയായി മാറിത്തീരും – സ്ത്രീകളുടെ വിമോചനവും ആഫ്രിക്കന്‍ സ്വാതന്ത്ര്യസമരവും എന്ന പുസ്തകത്തെ മുൻനിർത്തി തോമസ് സങ്കാരയുടെ സ്ത്രീപക്ഷ …

സ്വതന്ത്ര്യപൂർവ കേരളത്തിൽ, കുട്ടനാട്ടിൽ നിലനിന്നിരുന്ന ഫ്യൂഡൽ – ജാതി വ്യവസ്ഥകളെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നേരിട്ടത് നിരവധിയായ കർമപദ്ധതികളിലൂടെയായിരുന്നു. അതിൻ്റെയെല്ലാം അമരത്ത് പാർട്ടി നിയോഗിച്ചത് വി.എസ് അച്യുതാനന്ദൻ എന്ന നേതാവിനെയായിരുന്നു, മികച്ച സംഘാടകനെയായിരുന്നു. അത് കേരളത്തിലെ കര്‍ഷകത്തൊഴിലാളി മുന്നേറ്റങ്ങള്‍ക്ക് വലിയ വഴിത്തിരിവായി. കുട്ടനാട്ടിൽ നിന്ന് കമ്മ്യൂണിസ്റ്റായി രാഷ്ട്രീയപ്രവർത്തനം തുടങ്ങിയ വി.എസിന് കേരളത്തിൻ്റെ സാമ്പത്തിക – സാമൂഹിക രംഗത്തുണ്ടാകേണ്ട മാറ്റങ്ങളെക്കുറിച്ച് പൂർണ ബോധ്യമുണ്ടായിരുന്നു. തികഞ്ഞ ബോൾഷെവിക് ബോധ്യം. വി.എസ് അച്യുതാനന്ദൻ എന്ന കമ്മ്യൂണിസ്റ്റ് പോരാളിയുടെ ബോൾഷെവിക് ജീവിതത്തെയും ബോധ്യങ്ങളെയും …

സ്വാതന്ത്ര്യാനന്തര കാലത്തും പിന്നീടും ബുർക്കിന ഫാസോ നവകൊളോണിയൽ വികസനരാഹിത്യത്തിൻ്റെ കെണിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. 2022ൽ അധികാരത്തിലെത്തിയ ഇബ്രാഹിം ട്രോറെയുടെ സർക്കാരിന് തോമസ് സങ്കാരയുടെ വിപ്ലവ പാത പിന്തുടർന്ന് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാൻ സാധിക്കുമോ? – ട്രൈ കോണ്ടിനെൻ്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ റിസർച്ച് എക്സിക്യൂട്ടിവ് ഡയറക്ടർ വിജയ് പ്രഷാദ് എഴുതിയ ലേഖനത്തിന് നിതീഷ് നാരായണൻ തയ്യാറാക്കിയ പരിഭാഷ.

തിരുവിതാംകൂറിൽ ആലപ്പുഴയിലും കൊല്ലത്തും തിരുവനന്തപുരത്തും മലബാറിൽ കോഴിക്കോട്ടും കണ്ണൂരും മറ്റും സഞ്ചരിച്ച് തൊഴിലാളികളെ സംഘടിപ്പിച്ച് ട്രേഡ് യൂണിയൻ രൂപീകരിക്കുന്നതിനും കൃഷിക്കാരെ കർഷക സംഘത്തിൽ സംഘടിപ്പിക്കുന്നതിനും അധ്യാപകർ തുടങ്ങിയ മറ്റു വിഭാഗക്കാരെ സംഘടിപ്പിക്കുന്നതിനും കൃഷ്‌ണപിള്ള നൽകിയ നേതൃത്വമാണ് കേരളത്തിൽ ഇടതുപക്ഷ നേതൃത്വത്തിലുള്ള വർഗ-ബഹുജനസംഘടനകളുടെ ശക്തമായ അടിത്തറ പാകിയത് – പി കൃഷ്ണപിള്ളയുടെ 50-ാം ചരമവാർഷികത്തിൽ മുൻ മുഖ്യമന്ത്രിയും പി.കൃഷ്ണപിള്ളയുടെ അവസാന കേഡറുമായിരുന്ന വി.എസ് അച്യുതാനന്ദൻ ചിന്ത വാരികയിൽ പ്രസിദ്ധീകരിച്ച ലേഖനം.

മൂന്നാറിന്റെ നഗരചരിത്രവും വികസന ചരിത്രവും ഈ പുസ്തകത്തിൻ്റെ വിഷയങ്ങളാണ്. താനുൾപ്പെടെയുള്ള മനുഷ്യരുടെ നൂറ്റാണ്ടിന്റെ അടിമത്ത സമാനമായ ജീവിതത്തിന് കാരണക്കാരായ യൂറോപ്യരായ തോട്ടമുടമകൾ സൃഷ്ടിച്ച പ്രതിസന്ധികളെ സ്ഥിരോത്സാഹം കൊണ്ട് മറികടക്കാൻ കഴിഞ്ഞതും കഴിവും ശാസ്ത്രീയ ചിന്താഗതിയും നുറുങ്ങു വെട്ടം പോലുള്ള നന്മകളും ഈ പുസ്തകം കാണാതെ പോകുന്നില്ല. അതേ സമയം തോട്ടങ്ങൾക്കുള്ളിൽ അതിർത്തി ദൈവങ്ങളെ പ്രതിഷ്ഠിച്ച് തൊഴിലാളികളെ ദൈവങ്ങളുടെ നിരീക്ഷണത്തിൽ നിലനിർത്തി അവർ രക്ഷപ്പെട്ടു പോകുന്നത് തടയാനുള്ള തോട്ടമുടമകളുടെ കുബുദ്ധിയും മലങ്കാട് പറഞ്ഞുപോകുന്നു – പ്രഭാഹരൻ കെ. മൂന്നാറിൻ്റെ …

സ്വന്തമായി ഒരു രാജ്യത്തിന്റെയും പൗരത്വമില്ലാത്ത, ഇസ്രായേലിന്റെ സൈനികഭരണകൂടം നൽകിയ റസിഡന്റ് കാർഡു മാത്രമുള്ള ജനതയോടാണ് ഇസ്രായേൽ യുദ്ധം പ്രഖ്യാപിച്ചത്. ഇസ്രായേലിന്റെ സമ്പൂർണ ആക്രമണം രണ്ടു വർഷത്തോടടുക്കുമ്പോൾ 20 ലക്ഷത്തിലധികം ജനങ്ങൾ തിങ്ങിപ്പാർത്ത ഗാസയുടെ 80 ശതമാനം പൂർണമായും വാസയോഗ്യമല്ലാതായി. സമ്പൂർണ ഉപരോധത്തിൽ കുട്ടികളടക്കം 200-നടുത്ത് മനുഷ്യർ പട്ടിണി മരണത്തിനിരയായി. 60,000-ത്തിലധികം സിവിലിയന്മാർ കൊല്ലപ്പെട്ടു. ലക്ഷക്കണക്കിന് ആൾക്കാർക്ക് പരിക്കേറ്റു. എന്നിട്ടും ഗാസക്കാരെ അവിടെനിന്ന് ഓടിക്കാനോ ഹമാസിനെ സമ്പൂർണമായി പരാജയപ്പെടുത്താനോ ഇസ്രായേലിനും അമേരിക്കയ്ക്കും സാധിച്ചിട്ടില്ല. ജയിച്ചത് ഇസ്രായേലോ ഹമാസോ എന്നു …

കമ്മ്യൂണിസ്റ്റുകാർക്കും മരണാനന്തര ജീവിതമുണ്ട്. പരലോകത്തല്ല. ഇവിടെ ഈ ലോകത്തുതന്നെ. മനുഷ്യരുടെ ഓർമ്മയിലും ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങൾക്ക് ഊർജ്ജമായും പോരാട്ടങ്ങൾക്ക് കരുത്തായും അവർ മരിക്കാതെ നമുക്കൊപ്പവും നമുക്കുശേഷവുമൊക്കെ ചരിത്രത്തിൽ സഞ്ചരിച്ചുകൊണ്ടേയിരിക്കും. തലമുറകളുടെ അന്തരമൊട്ടുമില്ലാതെ. ചെഗുവേരയുടെ മരണാനന്തര ജീവിതം പോലെ. കൃഷ്ണപിള്ളയും എകെജിയും ഇ എം എസും നായനാരും എന്ന പോലെ വി എസും മരണാനന്തരം ജീവിക്കാൻ പോകുന്നു – എം.ബി രാജേഷ് എഴുതുന്നു

ഓരോ സമയത്ത് തിരപോലെ വന്നുമൂടുന്ന രാഷ്ട്രീയ വൈരുധ്യങ്ങളുടെ നടുക്കുനിന്ന് പതറാതെ, കാലിടറാതെ, കണ്ണ് ചിമ്മാതെ ലക്ഷ്യം കണ്ടുപിടിക്കാനും ഭേദിക്കാനും കഴിഞ്ഞ രാഷ്ട്രീയക്കാരനായിരുന്നു വി എസ്. ശത്രുവിനെയും അയാളുടെ ശക്തിദൗർബല്യങ്ങളെയും പോലെത്തന്നെ സ്വന്തം ആയുധങ്ങളും അതിന്റെ ശക്തിയും തിരിച്ചറിയുമായിരുന്ന കമ്യൂണിസ്റ്റ്. മനുഷ്യരുടെ വിമോചനപ്പോരാട്ടത്തിൽ പാർട്ടി തന്റെ ഉപകരണമാണെന്നു മനസിലാക്കുന്നതു പോലെതന്നെ താനും താനുൾപ്പെടുന്ന പാർട്ടിയും എല്ലാ മനുഷ്യരുടേയും ഉപകരണങ്ങളാണെന്നു മനസിലാക്കാനുള്ള വിവേചന ശക്തിയുടെ ഉടമയായിരുന്നു എന്നതാണ് വി എസിനെ വേറിട്ടുനിർത്തുന്നത് – വി. എസ് അച്യുതാനന്ദൻ എന്ന കമ്മ്യൂണിസ്റ്റ് …

വി എസിലൂടെ കൃഷ്ണപിള്ള കൂടി വാഴുകയായിരുന്നു. 1948 ൽ മരിച്ചിട്ടും കൃഷ്ണപിള്ളയുടെ സംഘടനാപരമായ ഇടപെടലിൻ്റെ നേരിട്ടുള്ള പ്രതിഫലനം 2025 വരെ കേരളത്തിന് കാണാനായി. വി എസ് മടങ്ങുമ്പോൾ കേരളത്തിലെ തൊഴിലാളിവർഗത്തിൻ്റെ ജീവിതത്തിൽ കൃഷ്ണപിള്ളയുടെ നേരിട്ടുള്ള സ്പർശം കൂടിയാണ് മാഞ്ഞുപോകുന്നത്. ആ വിപ്ലവകാരിയാൽ സ്വാധീനിക്കപ്പെട്ട് പാർട്ടി കെട്ടിപ്പടുക്കാൻ ഇറങ്ങിപ്പുറപ്പെട്ട മറ്റൊരാൾ ഇനി നമുക്കിടയിലില്ല. കൃഷ്ണപിള്ളയെന്ന കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് ഓർമ്മയാവുകയാണ് – നിതീഷ് നാരായണൻ എഴുതുന്നു

സ്വന്തം അനുഷ്ഠാനം നിര്‍വഹിക്കുന്നതിന് വേണ്ടി ഭൂമിയിലെ അത്യപൂര്‍വ്വ കാഴ്ചയായി തെയ്യം മാറുന്നത് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഫോട്ടോ എടുക്കാനോ നോവലോ കഥയോ പ്രബന്ധങ്ങളോ ഒന്നും തയ്യാറാക്കാന്‍ വേണ്ടിയല്ല. കാട്ടിലേക്ക്, മലയിലേക്ക്, വിശാലമായ പാറപ്പരപ്പുകളിലേക്കാണ് തെയ്യം പോകുന്നത്. അതൊക്കെയും ചെയ്യുന്നത് ആരുടെയെങ്കിലും പരസ്യത്തിന് വേണ്ടിയല്ല – എല്ലാം വിപണിവല്‍ക്കരിക്കുന്ന കാലത്തെ തെയ്യക്കാഴ്ച്ചകളെക്കുറിച്ച് എഴുതുന്നു വി.കെ അനില്‍കുമാര്‍.

  • 1
  • 2

Join Us on
Whatsapp

get latest updates