മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന സിനിമാ അവാർഡ് വേടനിലെത്തുമ്പോൾ റാപ് മലയാളത്തിലാദ്യമായി തലയുയർത്തി നൽകുകയാണ്. സ്വന്തം വരികൾ പാടിയ ഗായകനായും ആ പ്രതിബദ്ധ കലാകാരൻ അംഗീകരിക്കപ്പെട്ടു. ശുദ്ധസംഗീതത്തിന്റെ മുരട്ടിൽ അടിമസമാനമായി വരിനിൽക്കുന്നവർക്ക് പ്രതിരോധാത്മകത വേഗം തിരിച്ചറിയാൻ സാധിക്കണമെന്നില്ല. ലോലമായ പ്രണയാതുരതയും ഉള്ളുുപൊള്ളയായ ഫലിതങ്ങളും മാത്രം റാപ് സംഗീതത്തിൽ ലയിപ്പിച്ച് ശീലമുള്ളവർക്ക് അതിവിശാല ഉള്ളടക്കമുള്ള പാർശ്വവൽകൃത രാഷ്ട്രീയം രുചിക്കണമെന്നില്ല – അനിൽകുമർ എ.വി എഴുതുന്നു

