Tag: Cinema

HomeCinema

കാതൽ എന്നൊരു സിനിമ ഉണ്ടായതുകൊണ്ട് മാത്രം സമൂഹത്തിൽ മാറ്റം ഉണ്ടാകില്ല. അതിനൊരുപാട് ഘടകങ്ങളുണ്ട്. കാതൽ വന്നതിൻ്റെ കാരണം പോലും ഒറ്റദിവസം കൊണ്ട് സമൂഹത്തെ ആകെ മാറ്റിമറിക്കാം എന്നതല്ല. ക്വിയർ ആക്ടിവിസ്റ്റുകൾ, അവരുടെ ഇടപെടലുകൾ, രാഷ്ട്രീയ ബോധം അങ്ങനെ ഒരുപാടു മനുഷ്യരുടെ പ്രയത്നത്തിന്റെ ഫലമായാണ് കാതൽ എന്ന സിനിമയുടെ കഥ ഉണ്ടായത്. സാമൂഹ്യ മാറ്റത്തിൻ്റെ ഭാഗമായുണ്ടായ സിനിമയാണ് കാതൽ – സ്വവർഗ ബന്ധങ്ങളെയും അതിൻ്റെ സങ്കീർണതകളെയും തുറന്നുകാണിച്ച കാതൽ രണ്ടുവർഷം പിന്നിടുമ്പോൾ സംവിധായകൻ ജിയോ ബേബിയുമായി ഡോ. അഖില …

ജാതി എന്ന സാമൂഹ്യ യാഥാർത്ഥ്യത്തെ ഏറെക്കുറെ മറച്ചു പിടിക്കാനാണ് തമിഴ് സിനിമ ഇരുപതാം നൂറ്റാണ്ട് മുഴുവൻ ശ്രമിച്ചത്. ആദ്യകാല ദ്രവീഡിയൻ മൂവ്മെൻ്റുകൾ മുതൽ എം.ജി.ആർ-രജനീകാന്ത് തരംഗം വരെയും ജാതി വിഷയങ്ങളെ തമിഴ് സിനിമ ശ്രദ്ധാപൂർവം ഒഴിവാക്കിയിരുന്നു. സിനിമയെ അത്തരത്തിൽ സമീപിക്കാൻ മറ്റൊരു പൊളിറ്റിക്കൽ സ്പേസ് തമിഴ് സിനിമ നിർമിച്ചെടുക്കുകയും ചെയ്തു. ബ്രാഹ്മണാധിപത്യത്തിനെതിരായ വിമർശനങ്ങളെ ദ്രാവിഡ രാഷ്ട്രീയം സമർത്ഥമായി അവതരിപ്പിച്ചിരുന്നെങ്കിലും അതിൻ്റെ സിനിമാറ്റിക് രൂപം പലപ്പോഴും ജാതി യാഥാർത്ഥ്യങ്ങളെ ദ്രവീഡിയൻ സ്വത്വത്തിൽ ഉൾചേർക്കാനാണ് ശ്രമിച്ചത് – തമിഴ് ഇൻഡസ്ട്രിയിലെ …

മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന സിനിമാ അവാർഡ്‌ വേടനിലെത്തുമ്പോൾ റാപ്‌ മലയാളത്തിലാദ്യമായി തലയുയർത്തി നൽകുകയാണ്‌. സ്വന്തം വരികൾ പാടിയ ഗായകനായും ആ പ്രതിബദ്ധ കലാകാരൻ അംഗീകരിക്കപ്പെട്ടു. ശുദ്ധസംഗീതത്തിന്റെ മുരട്ടിൽ അടിമസമാനമായി വരിനിൽക്കുന്നവർക്ക്‌ പ്രതിരോധാത്മകത വേഗം തിരിച്ചറിയാൻ സാധിക്കണമെന്നില്ല. ലോലമായ പ്രണയാതുരതയും ഉള്ളുുപൊള്ളയായ ഫലിതങ്ങളും മാത്രം റാപ്‌ സംഗീതത്തിൽ ലയിപ്പിച്ച്‌ ശീലമുള്ളവർക്ക്‌ അതിവിശാല ഉള്ളടക്കമുള്ള പാർശ്വവൽകൃത രാഷ്ട്രീയം രുചിക്കണമെന്നില്ല – അനിൽകുമർ എ.വി എഴുതുന്നു

സ്വവർഗാനുരാഗത്തെ പലമട്ടിൽ ആവിഷ്കരിച്ച സിനിമകൾ മലയാളത്തിലുൾപ്പടെ ഉണ്ടായിട്ടുണ്ടെങ്കിലും, ആ ബന്ധങ്ങളെയെല്ലാം ദുരന്ത പര്യവസായിയായിട്ടാണ് സിനിമകൾ ചിത്രീകരിച്ചുകാണുന്നത്. കാലത്തോടും വ്യവസ്ഥയോടുമുള്ള പ്രതികരണമായും പ്രതികാരമായുമെല്ലാം അത്തരം സിനിമകൾ വായിക്കപ്പെട്ടിട്ടുമുണ്ട്. മലയാളത്തിൽ പദ്മരാജൻ്റെ ദേശാടനക്കിളി കരയാറില്ല മുതൽ ഇംഗ്ലീഷിൽ ബ്രിട്ടീഷ് ഡയറക്ടർ ഫ്രാൻസിസ് ലീയുടെ അമ്മോനൈറ്റ് വരെയുള്ള സിനിമകൾ സ്വവർഗ ബന്ധത്തെ അതിൻ്റെ എല്ലാ ഭംഗിയോടെയും അവതരിപ്പിച്ചിട്ടുണ്ട്. അത്തരം അഞ്ച് സിനിമകൾ കണ്ടെടുത്തെഴുതുന്നു സ്വാതി ലക്ഷ്മി വിക്രം.

ഒരു സിനിമയുടെ അവസാനം “ശുഭം” എന്ന് മനസിൽ പോലും പറയാൻ കഴിയാത്തവിധം ആന്റിക്ലൈമാക്സുകൾ നിറഞ്ഞവയായിരുന്നു ലോഹിയുടെ സിനിമകള്‍ മിക്കവയും. പച്ചയായ ജീവിത യാഥാർഥ്യങ്ങളുമായി അത്രത്തോളം ഇഴചേർന്ന് കിടക്കുന്ന ആ കഥകള്‍ക്ക് അങ്ങനെ അവസാനിച്ചേ മതിയാകുമായിരുന്നുള്ളൂ – ലോഹിതദാസ് എന്ന ചലച്ചിത്ര പ്രതിഭയെ അടയാളപ്പെടുത്തുന്ന ലേഖനം.

വയലന്‍സിന്റെ പാന്‍ ഇന്ത്യന്‍ സന്ദര്‍ഭത്തെ മനസ്സിലാക്കാന്‍ 2010കള്‍ക്ക് ശേഷം ഇന്ത്യന്‍ ഭാഷകളില്‍ ഉയര്‍ന്നുവന്ന നവ റിയലിസ്റ്റ് സിനിമകള്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കേണ്ടതുണ്ട്. ദൈനംദിന ജീവിതത്തിന്റെ തികച്ചും സാധാരണമായ ചുറ്റുപാടിലേക്ക് ക്യാമറ തിരിച്ചുവെച്ച ഈ സിനിമകള്‍ അതുവരെയുള്ള നായക സങ്കല്‍പങ്ങളെയും ആഖ്യാന മാതൃകകളെയുമൊക്കെ മാറ്റിമറിച്ചവയായിരുന്നു. സാമൂഹ്യ ജീവിതത്തിന്റെ ഒട്ടും പ്രധിനിധാന യോഗ്യമല്ലെന്ന് കരുതപ്പെട്ടിരുന്ന അടരുകളിലേക്ക് പോലും ഈ നവസിനിമക്കാര്‍ അവരുട ക്യാമറക്കണ്ണ് തിരിച്ചുവെച്ചു. ഈ സിനിമകളുടെ എതിര്‍ദിശയിലുള്ള ഒരു ‘ഗ്രാന്‍ഡ് സ്‌പെക്റ്റാക്കിള്‍’ ഫോര്‍മാറ്റില്‍ ആണ് പാന്‍-ഇന്ത്യന്‍ മൂശയിലുള്ള …

ആകാശവാണിയില്‍ അനൗണ്‍സറായി തുടങ്ങിയ കാലംതൊട്ടായിരുന്നു പത്മരാജന്റെ ശബ്ദമാധുര്യം കേരളം കേട്ടുതുടങ്ങിയത്. അക്കാലത്തുതന്നെ ചെറുകഥകളിലൂടെ വായനക്കാരിലേക്കുകൂടി പരിചിതമാകുന്നു. നക്ഷത്രങ്ങളേ കാവല്‍ എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് വാങ്ങുമ്പോള്‍ പത്മരാജന് 27 വയസ്സ്. പിന്നീടിങ്ങോട്ട് സാഹിത്യവും സിനിമയുമായി തിരക്കേറിയ പത്മരാജന്‍ വര്‍ഷങ്ങള്‍ – പത്മരാജനിലെ പ്രതിഭയെ അടയാളപ്പെടുത്തുന്ന ലേഖനം

പാക്കിസ്ഥാനുമായി ബന്ധപ്പെട്ട യാതൊന്നും ഇനി ഇന്ത്യയില്‍ വേണ്ട എന്ന നിലപാട് ഔദ്യോഗികതയിലേക്കുയരുമ്പോള്‍ അതിൻ്റെ ഏറ്റവും വേദനാജനകമായ പ്രതിഫലനം സാംസ്‌കാരിക മേഖലകളിലാണ്. രാഷ്ട്രീയമായി അതിര്‍ത്തികള്‍ കര്‍ശനമാക്കിയെങ്കിലും, കലയെയും കലാകാരന്മാരെയും അതിനുള്ളില്‍ പൂട്ടാന്‍ കഴിയില്ലെന്ന് തിരിച്ചറിയേണ്ടതുണ്ട്. ടെലിവിഷന്‍ സീരിയലുകള്‍, സിനിമകള്‍, ഗാനങ്ങള്‍, ഒ.ടി.ടി ഉള്ളടക്കങ്ങള്‍ എല്ലാം കള്‍ച്ചറല്‍ കൈമാറ്റത്തിൻ്റെ ഭാഗങ്ങളാണ് – സ്വാതി ലക്ഷ്മി വിക്രം എഴുതുന്നു

വ്യത്യസ്ത ഭാഷാ വിപണികള്‍ക്കുപരിയായ് ഇന്ത്യ ഒരു മാര്‍ക്കറ്റ് എന്ന നിലയ്ക്ക് ഏകീകരിക്കപ്പെടുന്ന സന്ദര്‍ഭത്തെയാണ് ‘പാന്‍-ഇന്ത്യന്‍ ‘ സിനിമകള്‍ അടയാളപ്പെടുത്തുന്നത്. ‘ബാഹുബലി’ തരംഗത്തിനു ശേഷം തെലുങ്ക് സിനിമ കൈവരിച്ച അഭൂത പൂര്‍വമായ വ്യാവസായിക വളര്‍ച്ചയുമാണ് ‘പാന്‍ ഇന്ത്യന്‍’ സന്ദര്‍ഭത്തിന്റെ പ്രധാന ഘടകങ്ങള്‍. വയലന്‍സിന് ഒരു പുതിയ പോപ്പ്-കള്‍ട്ട് മാനം നല്‍കുന്നതില്‍ ഈ സിനിമകള്‍ വഹിച്ച പങ്ക് വലുതാണ്. എന്താണ് വയലന്‍സിനെ ഇന്ന് കാണുന്ന മാസ്സ് – പോപ്പുലര്‍ മാനത്തിലേക്ക് ഉയര്‍ത്തിയത് ? ഏതൊക്കെ സാഹചര്യങ്ങളോടുള്ള പ്രതികരണമാണ് അതെന്നും അന്വേഷിക്കുന്ന …

കാസറ്റ് – സി ഡി കാലത്ത് കലാഭവന്‍ മണിയുടെ നാടന്‍ പാട്ടുകള്‍ക്കും ജാസി ഗിഫ്റ്റിനെ പോലുള്ള ഗായകര്‍ക്കും ശ്രോതാക്കളുണ്ടായി. എങ്കിലും മലയാളി മുഖ്യധാരയെ സംബന്ധിച്ചിടത്തോളം ഹരിമുരളീരവം, പ്രമദവനം, ദാസേട്ടന്‍, ജയേട്ടന്‍, ജോണ്‍സന്‍ മാഷ്, കൈതപ്രം എന്നിങ്ങനെ ഒരു നിര പരാമര്‍ശസ്ഥാനങ്ങള്‍ ആയിരുന്നു സംഗീതാസ്വാദനത്തിന്റെ അളവുകോല്‍. ഇതിലൊക്കെ പൊതുവേ കാണാവുന്ന ഒരു കാര്യം പുരുഷന്മാരുടെ അമിതസാന്നിധ്യവും സ്ത്രീകളുടെ അദൃശ്യതയുമായിരുന്നു. എന്നാൽ വേടന്‍ സൃഷ്ടിച്ച സാംസ്‌കാരിക വിച്ഛേദം സ്ത്രീകള്‍കൂടി ഉള്‍പ്പെടുന്ന, തികച്ചും ഇന്‍ക്ലൂസിവ് എന്ന് പറയാവുന്ന ഒരു ഓഡിയന്‍സിനെ ഉണ്ടാക്കിയെടുത്തു. …

Join Us on
Whatsapp

get latest updates