Author: കെ. സജിമോന്‍

Homeകെ. സജിമോന്‍
കെ. സജിമോന്‍

കെ. സജിമോന്‍

എഴുത്തുകാരന്‍. മാധ്യമപ്രവര്‍ത്തകന്‍

സ്‌നേഹത്തിനു വേണ്ടി യാചിച്ചപ്പോള്‍ കാമത്തിന്റെ കണ്ണുകളിലൂടെ, വരുമാനസ്രോതസ്സായി മാത്രം കണ്ടിരുന്നവര്‍ക്കിടയില്‍ ജീവിക്കേണ്ടിവന്ന സില്‍ക്ക് സ്മിത. അത് മാത്രമല്ല താനെന്ന് ജീവിതംകൊണ്ട് കാണിച്ചുകൊടുത്തിട്ടും പലരും സ്മിതയുടെ ഉടലളവുകളെ മാത്രം കണ്ടുകൊണ്ടേയിരുന്നു. ബന്ധുക്കളായും ആരാധകരായും അവര്‍ വേഷംമാറി കൂടെക്കൂടി. അവര്‍ക്ക് സ്മിതയെ മനസ്സിലായിരുന്നില്ല. സ്മിതയ്ക്ക് അവരെയെല്ലാം മനസ്സിലായിരുന്നു. നിങ്ങള്‍ എന്താണോ കരുതുന്നത്, അതല്ല താനെന്ന് പറഞ്ഞുകൊടുക്കാനാകുന്നുണ്ടായിരുന്നില്ല സ്മിതയ്ക്ക്. മരണത്തിലൂടെയെങ്കിലും അവരത് മനസ്സിലാക്കിയേക്കാം എന്ന് സ്മിത കരുതിക്കാണണം. സില്‍ക്ക് സ്മിത- സ്‌നേഹത്തിന്റെ പര്യായമാണ്. . വൈഷമ്യങ്ങളുടെ കാലത്തുനിന്നും ഓടിയോടി പുതിയ മേച്ചില്‍പുറങ്ങള്‍ …

ഹൈദരലി പാടുമ്പോള്‍ ഒരരികില്‍ വിലാപശ്രുതിയുടെ നേര്‍ത്ത ഈണങ്ങള്‍ കേള്‍ക്കാം. താന്‍ അനുഭവിച്ച വേദനയുടെയും അവഗണനയുടെയും താളങ്ങള്‍കൂടി ചേര്‍ന്ന് അര്‍പ്പിക്കുന്ന ആലാപനശൈലിയായി അത് മാറുന്നു. പുരാണത്തിലെ കര്‍ണ്ണന്റെ സമര്‍പ്പണത്തോട് സാമ്യപ്പെടുന്നുണ്ട് ഹൈദരലിയുടെ ജീവിതവും സംഗീതവും. മതില്‍ക്കെട്ടുകള്‍ പൊളിച്ചുമാറ്റിയാലും ഇല്ലെങ്കിലും കലയ്ക്കു മുന്നില്‍ മതിലുകളും സങ്കുചിത മതചിന്തകളും ഒരിക്കല്‍ പൊളിഞ്ഞുവീഴും എന്ന് ഹൈദരലി കാണിച്ചുതരുന്നു. ഹൈദരലി അരങ്ങൊഴിഞ്ഞ് പത്തൊമ്പത് വര്‍ഷം പിന്നിടുമ്പോഴും അന്ന് തിരികൊളുത്തിയ വിപ്ലവം വിസ്മൃതിയിലാണ്ടിട്ടില്ല.

ആകാശവാണിയില്‍ അനൗണ്‍സറായി തുടങ്ങിയ കാലംതൊട്ടായിരുന്നു പത്മരാജന്റെ ശബ്ദമാധുര്യം കേരളം കേട്ടുതുടങ്ങിയത്. അക്കാലത്തുതന്നെ ചെറുകഥകളിലൂടെ വായനക്കാരിലേക്കുകൂടി പരിചിതമാകുന്നു. നക്ഷത്രങ്ങളേ കാവല്‍ എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് വാങ്ങുമ്പോള്‍ പത്മരാജന് 27 വയസ്സ്. പിന്നീടിങ്ങോട്ട് സാഹിത്യവും സിനിമയുമായി തിരക്കേറിയ പത്മരാജന്‍ വര്‍ഷങ്ങള്‍ – പത്മരാജനിലെ പ്രതിഭയെ അടയാളപ്പെടുത്തുന്ന ലേഖനം

Enjoy Unlimited Digital Access

Read trusted, award-winning journalism. Just $2 for 6 months.
Already a subscriber? Log in
banner place
Premium News Magazine Wordpress Theme